ന്യൂദല്‍ഹി: ഒട്ടേറെ കൊലപാതകം ചെയ്തിട്ടുള്ള ബി.എ. ഉമേഷ് എന്ന പോലീസുകാരന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു.
അമ്മയെ കൊന്ന പോലീസുകാരനെക്കുറിച്ച് ഏകദൃക്സാക്ഷി ഏഴുവയസുകാരന് മകന് നല്കിയ മൊഴി പ്രകാരമാണ് സുപ്രീംകോടതി വധശിക്ഷ വിധിച്ചത്.
2011 ല്‍ സുപ്രീംകോടതി നല്കിയ വധശിക്ഷ പുനഃപരിശോധിക്കേണ്ടതില്ലെന്ന് ജഡ്ജിമാരായ രഞ്ചന്‍ ഗോഗോയ്, പി.സി.പന്ത്, എ.എം.ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി.
ഏഴുവയസുളള ഒരു കുട്ടിയുടെ മൊഴി വിശ്വാസത്തിലെടുക്കരുതെന്നായിരുന്നു പ്രതിയുടെ വാദം. കുട്ടിയുടെ വിധവയായ അമ്മയെ ബലാല്‍സംഗം ചെയ്ത ശേഷം കൊല്ലുകയായിരുന്നു.
1998 ഫെബ്രുവരിയിലായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: