ന്യൂദല്‍ഹി: പാക്കധീന കശ്മീരില്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് തെളിവു ചോദിച്ച ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളാണ് പാക്കിസ്ഥാനിലെ താരം.
കേജ്രിവാളിനെ പിന്തുണച്ച പാക്കിസ്ഥാനികള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിച്ചു. ഭാരതം പറയുന്നത് നുണയെന്നു സ്ഥാപിക്കാനാണ് അവര്‍ ഇതുവഴി ശ്രമിക്കുന്നത്.
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെക്കാള് ജനപിന്തുണ പാക്കിസ്ഥാനില്‍ കേജ്രിവാളിന് ഉണ്ടായതായി ഒരു പാക് സ്വദേശി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കശ്മീര്‍ പാക്കിസ്ഥാന് നല്‍കണമെന്ന് മുന്‍ എഎപി നേതാവ് പ്രശാന്ത് ഭൂഷണ് നടത്തിയ പ്രസ്താവനകളും കശ്മീരില്‍ ഹിത പരിശോധന നടത്തണമെന്ന ആംആദ്മി പാര്‍ട്ടിയുടെ നിലപാടും പാക്കിസ്ഥാനികള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ആഘോഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: