മൂവാറ്റുപുഴ: മുന്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ കെ.അബ്ദുള്‍ കരീമിനെ കൈക്കൂലി ക്കേസില്‍ എഫ്ഐആര്‍ നല്കി. ഇദ്ദേഹം കൈക്കൂലി ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്തായി എഫ്ഐആറില്‍ പറയുന്നു.
ഫെബ്രുവരിയില്‍ ഇദ്ദേഹത്തിന്റെ ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും വിജിലന്‍സ് നടത്തിയ ത്വരിതാന്വേഷണത്തിന്റെ അടിസ്ഥാനത്തിലുമാണ് എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. പിതാവിന്റെ പേരിലുള്ള ബസ് പെര്‍മിറ്റിനായി മകന് സുജിത്ത്കുമാര്‍ മൂവാറ്റുപുഴ ആര്‍ടിഒയെ സമീപിച്ചപ്പോള്‍ ഇദ്ദേഹം കൈക്കൂലി ആവശ്യപ്പെട്ടതാണ് കേസ്. എറണാകുളം വിജിലന്‍സ് എസ്പി, ഡിവൈഎസ്പി എന്നിവരെ വിവരം സുജിത്ത്കുമാര്‍ അറിയിച്ചതനെ തുടര്‍ന്ന് ഓഫീസില്‍ വിജിലന്‍സ് മിന്നല്‍പരിശോധന നടത്തി. ആര്‍ടിഒയുടെ മുറിയില്‍നിന്ന് 62,000 രൂപ പരിശോധനയില്‍ പിടിച്ചെടുക്കുകയും ചെയ്തു.
വിജിലന്‍സ് ത്വരിതാന്വേഷണം നടത്തി റിപ്പോര്‍ട്ട് ഫയല്‍ ചെയ്തതിനെതുടര്‍ന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകര്‍ ആക്ഷേപം ഫയല്‍ ചെയ്തു. വിജിലന്‍സ് അന്വേഷണറിപ്പോര്‍ട്ടില്‍ അപാകതകളുണ്ടെന്നും കേസില്‍ തെളിവ് നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും വിജിലന്‍സ് എസ്പിയായിരുന്ന ആര്.നിഷാന്തിനി, ഡിവൈഎസ്പി കെ.ബിജുമോന് എന്നിവരെ പ്രതിചേര്‍ക്കണമെന്ന് അഭിഭാഷകന് ആവശ്യപ്പെട്ടു.
ത്വരിതാന്വേഷണ റിപ്പോര്‍ട്ട് തൃപ്തിക്കരമല്ലെന്ന് കണ്ടെത്തിയ കോടതി കഴിഞ്ഞ 30ന് തിരിച്ചയച്ചിരുന്നു. കൂടുതല്‍ അന്വേഷണം നടത്തി 30-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ വിജിലന്‍സ് കോടതി ജഡ്ജി പി.മാധവന് ഉത്തരവിടുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇന്നലെ ആര്‍ടിഒയ്ക്കെതിരെ വിജിലന്‍സ് അന്വേഷണസംഘം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: