മഡ്ഗാവ്: ബ്രിക്സ് രാജ്യങ്ങളുടെ അണ്ടര്‍ 17 ഫുട്ബോളില്‍ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയ്ക്ക് തോല്‍വി. ആദ്യ ദിനം റഷ്യയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. നാലാം മിനിറ്റില്‍ മുന്നേറ്റനിരയിലെ ഡാനില്‍ ലോപടിനാണ് സ്കോര്‍ ചെയ്തത്.
രണ്ടാം പകുതിയില്‍ ഭൂരിഭാഗം സമയം പത്തു പേരെ വെച്ചു കളിച്ചിട്ടും ലീഡ് വിട്ടുനല്‍കിയില്ല റഷ്യ. മധ്യനിരയിലെ നിയാല്‍ ഉമെയ്റോവാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത്. അണ്ടര്‍ 17 ലോകകപ്പിനായുള്ള പരിശീലനമാണ് ടൂര്‍ണമെന്റിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.
മറ്റൊരു മത്സരത്തില്‍ ബ്രസീല്‍ 2-0ന് ചൈനയെ കീഴടക്കി. ഒന്നാം മിനിറ്റില്‍ വിക്റ്റര്‍ ഗബ്രിയേല്‍ ഡി ഒലിവെയ്രയും 65ാ മിനിറ്റില്‍ എഡ്വേര്‍ഡൊ സില്‍വ മറ്റോസുമാണ് ബ്രസീലിനായി ലക്ഷ്യം കണ്ടത്.
ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ മത്സരങ്ങളുണ്ടായില്ല. ഇന്ന് ഇന്ത്യയ്ക്ക് എതിരാളികള്‍ ദക്ഷിണാഫ്രിക്ക. മറ്റൊരു കളിയില്‍ ചൈനയും റഷ്യയും ഏറ്റുമുട്ടും. ഇന്ത്യ, ദക്ഷിണാഫ്രിക്ക, റഷ്യ, ചൈന, ബ്രസീല്‍ രാജ്യങ്ങളാണ് ബ്രിക്സിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: