ബെംഗളൂരു: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിക്കുള്ള 18 അംഗ ഇന്ത്യന്‍ ടീമിനെ മലയാളി ഗോള്‍ കീപ്പര്‍ പി.ആര്. ശ്രീജേഷ് നയിക്കും.
റിയൊ ഒളിമ്പിക്സില്‍ ടീമിനെ നയിച്ച ശ്രീജേഷില്‍ വീണ്ടും വിശ്വാസമര്‍പ്പിച്ചു സെലക്ഷന് കമ്മറ്റി. മധ്യനിരക്കാരന് മന്‍പ്രീത് സിങ് ഉപനായകന്‍.
പ്രതിരോധനിരയിലെ കരുത്തര്‍ ജസ്ജിത് സിങ് കുലാര്‍, ബിരേന്ദ്ര ലക്ര എന്നിവര്‍ തിരിച്ചെത്തി. പെനല്‍റ്റി കോര്‍ണര്‍ വിദഗ്ധന്‍ വി.ആര്. രഘുനാഥിന് പകരക്കാരന് ജസ്ജിത്. പരിക്കു മൂലം റിയൊ ഒളിമ്പിക്സില്‍ പങ്കെടുക്കാനായില്ല ലക്രയ്ക്ക്. ഈ മാസം 20 മുതല്‍ 30 വരെ മലേഷ്യയിലെ കൗന്താനിലാണ് ടൂര്‍ണമെന്റ്.
ടീം: ഗോള്‍കീപ്പര്‍മാര്‍ – പി.ആര്. ശ്രീജേഷ്, ആകാശ് ചിക്തെ. പ്രതിരോധം – രുപീന്ദര്‍പാല്‍ സിങ്, പ്രദീപ് മോര്, ജസ്ജിത് സിങ് കുലാര്‍, ബിരേന്ദ്ര ലക്ര, കോതജിത് സിങ്, സുരേന്ദര്‍ കുമാര്‍. മധ്യനിര – ചിംഗ്ലെന്‍സന സിങ് കന്ജും, മന്‍പ്രീത് സിങ്, സര്‍ദാര്‍ സിങ്, എസ്.കെ. ഉത്തപ്പ, ദേവിന്ദര്‍ വാല്മികി. മുന്നേറ്റം – തല്‍വിന്ദര്‍ സിങ്, എസ്.വി. സുനില്‍, ലളിത് കുമാര്‍ ഉപാധ്യയ, നികിന് തിമ്മയ്യ, അഫാന് യൂസഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: