ഭൂമിയ്ക്ക് 75 വര്‍ഷത്തിലൊരിക്കല്‍ മാത്രം ലഭിക്കുന്ന കാഴ്ച വിരുന്നാണ് ഹാലിയുടെ വാല്‍നക്ഷത്രം. ഭൂമിയെ ഈ വാല്‍നക്ഷത്രം അവസാനമായി കണ്ടുമടങ്ങിയത് 1985ല്‍.അടുത്ത സന്ദര്‍ശനം 2061ല്‍. ഇനി 45 വര്‍ഷത്തെ കാത്തിരിപ്പുണ്ട്. പക്ഷേ അതിനിടയില്‍ മിന്നായം പോലെ ഇതിനെ മാനത്തൊന്നു കാണാം. രണ്ടാഴ്ചക്കുള്ളില്‍.
ഈമാസം 21 ന് അല്ലെങ്കില്‍ 22 ന് ഈ പ്രപഞ്ചധൂളികള് ഭൗമാന്തരീക്ഷത്തില്‍ അതായത് ഉപരിതലത്തില്‍ നിന്ന് 60 കിലോമീറ്റര്‍ ഉയരത്തില്‍ കൊള്ളിമീനായി തെളിയും. ഇതിന്റെ പഞ്ചസാരത്തരികളോളം വരുന്ന പൊടികള്‍ ഭൂമിയെ തൊട്ടെന്നും വരാം. അപായമുണ്ടാകില്ലെന്നാണ് കണക്കു കൂട്ടലുകള്‍.
വാനനിരീക്ഷകരെല്ലാം ദൂരദര്ശിനികളൊരുക്കി അതിനുള്ള തയ്യാറെടുപ്പിലാണ്. നേര്‍ക്കാഴ്ചയായും സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. അല്പം മാത്രം മേഘങ്ങളുള്ള, വെളിച്ചത്തിന്റെ അതിപ്രസരമില്ലാത്ത ഇടങ്ങളില്‍ അര്‍ധരാത്രിയോടെ വാല്‍നക്ഷത്രത്തിന്റെ മിന്നലാട്ടം പരമാവധി കാണാനാകും.
എഡ്മണ്ട് ഹാലി എന്ന ശാസ്ത്രജ്ഞന് 1705 ല്‍ കണ്ടെത്തിയ വാല്‍നക്ഷത്രമാണ് ഹാലീസ് കോമെറ്റ്. പക്ഷേ ബിസി 240 ല്‍ ഇതിനെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. മൂന്ന് പണ്ഡിതര്‍ക്ക് വഴികാട്ടിയായ നക്ഷത്രത്തെക്കുറിച്ച് ബൈബിളില്‍ പറയുന്നത് ഹാലിയുടെ വാല്‍നക്ഷത്രമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: