ഗുരുവായൂര്‍: ഗുരുവായൂരിന്റെ മുഖഛായ മാറ്റുന്ന കേന്ദ്ര പദ്ധതിക്ക് തുടക്കമാകുന്നു. ക്ഷേത്രനഗരിയുടെ വികസനം ലക്ഷ്യമിട്ട് വന്‍ പദ്ധതിയാണ് നടപ്പാക്കാനൊരുങ്ങുന്നത്. കേന്ദ്രസര്‍ക്കാറിന്റെ പ്രസാദ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം ഗുരുവായൂരില്‍ എത്തി.
കേന്ദ്ര ടൂറിസം ഡയറക്ടര്‍ തേജേന്ദര്ഗുപ്തയുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് ഇന്നലെ ഗുരുവായൂരില്‍ എത്തിയത്. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ സന്ദര്‍ശനമാണിത്. ഇന്നലെയും ഇന്നുമായി ഗുരുവായൂരില്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പഠിച്ച് രൂപരേഖ തയ്യറാക്കും.
പില്‍ഗ്രിം പ്ലാസ, മള്‍ട്ടിപ്ലക്സ് ബസ് സ്റ്റാന്റ്, ഔട്ടര്‍ റിംഗ് റോഡ്, അഴുക്ക് ചാല്, സമഗ്ര മാലിന്യ സംസ്ക്കരണം, പാര്‍ക്കിംഗ്, ചക്കംകണ്ടം വികസന പദ്ധതി, ആനത്താവളം, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് നവീകരണം റെയില്‍വെ സ്റ്റേഷന് തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. ക്ഷേത്രനഗരിയായ ഗുരുവായൂരിലേക്ക് ആഗോളാടിസ്ഥാനത്തില്‍ സന്ദര്‍ശകരെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു.
ടൂറിസം ഡെപ്യൂട്ടി സെക്രട്ടറി കുഞ്ഞിരാമന്, ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പ്രൊഫ. പി.കെ ശാന്തകുമാരി, വൈസ് ചെയര്മാന് വിനോദ്, ദേവസ്വം ഉദ്യോഗസ്ഥന് അംബികേശ്, മറ്റ് നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ കേന്ദ്രസംഘവുമായി ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: