കൊച്ചി: ഇറാഖിലെ മൊസ്യൂളിലെ ജീവിതം സുബ്ഹാനിക്ക് സഹിക്കാനാവുന്നതായിരുന്നില്ല. തിരുനെല്‍വേലിയില്‍ പിടിയിലായ ഐഎസ് ഭീകരന്, തൊടുപുഴ സ്വദേശി സുബ്ഹാനി എന്‍ഐഎ അന്വേഷണോദ്യോഗസ്ഥര്‍ക്കു നല്കിയ മൊഴി ഇങ്ങനെ:
•സുബ്ഹാനി എന്നും അബു മീര്‍ എന്നും അറിയപ്പെടുന്ന ഞാന്‍ ഹാജി മൊയ്തീനാണ്.
•എനിക്ക് ഐഎസില്‍ നിന്ന് നേരിട്ട് പരിശീലനം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷമാണ് തൊടുപുഴയില്‍ നിന്ന് ഇറാഖിലേക്ക് പോയത്.
•കേരളത്തിലുള്‍പ്പെടെ രാജ്യത്തിന്റെ പല സ്ഥലങ്ങളിലും ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയായിരുന്നു.
•ഇറാഖിലെ മൊസ്യൂളില്‍ എത്തി, ഐഎസില്‍ ചേര്‍ന്നു. ആയുധ പരിശീലനം നേടി. രണ്ടാഴ്ചയോളം ഐഎസിന് വേണ്ടി യുദ്ധം ചെയ്തു.
•ഒപ്പമുള്ളവര്‍ മരിച്ച് വീഴുന്നത് കണ്ട് ഭയന്നു. ഇതിന് ഐഎസ് കോടതി ജയില്‍ ശിക്ഷ വിധിച്ചു. മോചിതനായി നാട്ടിലെത്തി.
•ഐഎസിലായിരിക്കെ കൃത്യമായി മികച്ച ശമ്പളം ലഭിച്ചിരുന്നു. മാസം ഏകദേശം 65,000 രൂപ.
•ജയില്‍ ശിക്ഷയ്ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയത്, ഇവിടെ ഐഎസ് പ്രവര്‍ത്തനം ഏകോപിപ്പിക്കാനും കൂടുതല്‍ യുവാക്കളെ റിക്രൂട്ട് ചെയ്യാനുമാണ്. ഐഎസ് നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്.
•കേരളത്തിലും രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഭീകരാക്രമണങ്ങള്‍ക്ക് തയ്യാറെടുപ്പിലായിരുന്നു. ഇതിന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും സമാഹരിച്ചുവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: