കൊച്ചി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ എന്‍ട്രന്‍സ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ ഇന്നു സ്പോട്ട് അഡ്മിഷന് നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
മെഡിക്കല്‍ പ്രവേശനത്തിന് അപാകതയുണ്ടെന്ന് പരാതിപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. പ്രവേശനം ഇന്നു തന്നെ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് എന്‍ട്രന്‍സ് കമ്മിഷണര്‍ കോടതിയില്‍ സമര്‍പ്പിക്കണം. നീറ്റിലെ റാങ്കനുസരിച്ചാണോ നിലവില്‍ പ്രവേശനം നടത്തിയതെന്ന് കമ്മിഷണര്‍ പരിശോധിക്കണം.
രണ്ടു മെഡി. കോളജുകളിലുമായി നടത്തിയ പ്രവേശന നടപടികളുടെ വിശദവിവരങ്ങളും രേഖകളും മാനേജ്മെന്റുകള്‍ ഹാജരാക്കണം. കണ്ണൂര്‍, കരുണ കോളജുകളിലേക്ക് മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശനം മുഴുവന്‍ റദ്ദാക്കിയ ജയിംസ് കമ്മറ്റി പ്രവേശനം നടത്താന്‍ എന്‍ട്രന്‍സ് കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഒക്ടോബര്‍ രണ്ടിലെ ഈ ഉത്തരവിനെ ചോദ്യം ചെയ്ത് കോളജ് മാനേജ്മെന്റുകള്‍ നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: