കൊച്ചി: സ്വാശ്രയ പ്രശ്നത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ നടത്തുന്ന ജനവഞ്ചനക്കെതിരെ എന്‍ഡിഎ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് മുന്നണി ചെയര്മാന് കുമ്മനം രാജശേഖരന്. എന്‍ഡിഎയുടെ പ്രഥമ സംസ്ഥാന സമിതി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കുകയാണ് ഇടത്,വലതു മുന്നണികള്‍. ഒത്തുകളിച്ച് സ്വാശ്രയ മാനേജുമെന്റുകളെ പണസമ്പാദനത്തിന് സഹായിക്കുകയാണ്. സ്വാശ്രയ മേഖലയിലെ ഫീസ് കുറയ്ക്കണമെന്ന നിലപാടാണ് എന്‍ഡിഎക്ക്. ഇതൊല്ലാം വിജിലന്‍സ് സത്യസന്ധമായി അന്വേഷിച്ച് കണ്ടെത്തണം. സ്വശ്രയപ്രശ്നത്തില യുവമോര്‍ച്ച നടത്തുന്ന പ്രക്ഷോഭങ്ങളെ മര്‍ദ്ദിച്ച് ഒതുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തിന് നല്കിയ പണം ലാപ്സാക്കുകയാണ്. പദ്ധതികള്‍ പലതും നടപ്പാക്കാതെ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കുകയാണ് പിണാറായി സര്‍ക്കാര്‍. മറ്റ് സംസ്ഥാനങ്ങള്‍ പദ്ധതികള്‍ നടപ്പിലാക്കി മുന്നേറുമ്പോള്‍ കേരളത്തിന് പിന്നിലാണ്. പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് കേന്ദ്രം നല്കിയ കോടികണക്കിന് രൂപയുടെ പദ്ധതികള്‍ ലാപ്സായി. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി നാലര മാസം കഴിഞ്ഞപ്പോള്‍ 450 പിന്നാക്ക അതിക്രമ കേസുകളാണ് ഫയല്‍ ചെയ്തത്. ഇതിനെതിരെ പ്രതികരിക്കാനോ, അപലപിക്കാനോ പട്ടികജാതി/വര്‍ഗ മന്ത്രി തയ്യറായിട്ടില്ല.
മത്സ്യത്തൊഴിലാളി ക്ഷേമത്തിനായി കേന്ദ്രം നല്കിയ 27 കോടി രൂപയും സര്‍ക്കാര്‍ ലാപ്സാക്കി. അരിയുള്‍പ്പെടെയുള്ള സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ദ്ധിക്കാന്‍ പോകുകയാണ്. ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഭാഗമാകാതെ മാറിനില്‍ക്കുകയാണ് കേരളം. ഇത് വിപണിയില്‍ പ്രതിഫലിക്കുമെന്ന് കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: