തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്വാശ്രയ മാനേജ്മെന്റുകളുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് ബിജെപി വക്താവ് അഡ്വ.ജെ.ആര്.പത്മകുമാര്‍. ഫീസ് കുറയ്ക്കുന്നത് സംബന്ധിച്ച് മാനേജ്മെന്റുകള്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടും മുഖ്യമന്ത്രി തയ്യാറാകാതിരുന്നതിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രവേശനം സംബന്ധിച്ച് കേരള ഹൈക്കോടതിയില്‍ സ്വാശ്രയ മാനേജ്മെന്റുകള്‍ നല്കിയ കേസ് പരിഗണിക്കുമ്പോള്‍ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ നേടിയെടുത്ത സുപ്രീം കോടതിവിധി അഡ്വക്കേറ്റ് ജനറല്‍ ചൂണ്ടിക്കാട്ടിയിരുന്നില്ല. ഇതിനാലാണ് കേസ് പരാജയപ്പെട്ടത്. സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയിരുന്നെങ്കില്‍ മുഴുവന്‍ സീറ്റിലും പ്രവേശനം നടത്താന്‍ സര്‍ക്കാരിന് സാധിക്കുമായിരുന്നു.
സ്വാശ്രയ വിഷയത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് കക്ഷികളുടെ ഒത്തു കളി വ്യക്തമാണ്. യുഡിഎഫിന്റെ കുട്ടിയാണ് സ്വശ്രയം എന്ന് പറഞ്ഞ സിപിഎം കുട്ടിയെ വളര്‍ത്തി പരിപാലിക്കുകയാണെന്നും പത്മകുമാര്‍ പറഞ്ഞു.
കെഎസ്ഐഇ എംഡിയായി പി.കെ. ശ്രീമതിയുടെ മകനെ നിയമിച്ചതിലൂടെ സിപിഎമ്മിലെ സ്വജനപക്ഷപാതം ഒന്നുകൂടി വെളിച്ചത്തായതായി. മുന്‍എംഎല്‍എയുടെ ഭാര്യയെ പിഎസ് സി മെമ്പറാക്കി. പല പൊതുമേഖലാ സ്ഥാപനങ്ങളിലും പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെ കുത്തി നിറച്ചു.
സിപിഎം നേതാവ് ടി.കെ. ഹംസയുടെ അഭിപ്രായം സംസ്ഥാന സുരക്ഷയ്ക്ക് വിരുദ്ധമാണ്. പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട ചിലരെ പാര്‍ട്ടി ഗ്രാമത്തില്‍ എത്തി കസ്റ്റഡിയില്‍ എടുത്ത് ക്രൂശിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത,പത്മകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: