കൊട്ടാരക്കര: പോലീസിലെ ഡ്രൈവര്‍മാരുടെ കുറവ് സേനയുടെ പ്രവര്‍ത്തനത്തെതന്നെ ബാധിച്ചിട്ടും ഒഴിവ് നികത്താന്‍ നടപടിയില്ല. പിഎസ്സിയുടെ പോലീസ് ഡ്രൈവര്‍മാരുടെ ആദ്യ റാങ്ക്ലിസ്റ്റില്‍പെട്ട 2800 പേരാണ് കാത്തിരിക്കുന്നത്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടന്ന നിയമനം 2010 ലാണ് പിഎസ്സിക്ക് കൈമാറിയത്. 2011ല്‍ പോലീസ് വിജ്ഞാപനം പുറപ്പെടുവിച്ച് പരീക്ഷ നടത്തി. ഉന്നതയോഗ്യതയുള്ളവരാണ് കട്ട് ഓഫ് മാര്‍ക്ക് കൂടിയതുകാരണം ലിസ്റ്റില്‍ ഇടം നേടിയത്.
3800 ഒഴിവുകള്‍ ഉണ്ടെന്ന് പോലീസ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും 400 പേരെ മാത്രമെ ഇതുവരെ നിയമിച്ചിട്ടുള്ളു.
ബാക്കി ഒഴിവുകള്‍ വര്‍ഷങ്ങളായി നികത്തിയിട്ടില്ല. ഇതിനിടയില്‍ പോലീസിന്റെ തസ്തികകളും വാഹനങ്ങളുടെ എണ്ണവും പലതവണ കൂടിയത് കണക്കിലെടുക്കുമ്പോള്‍ ഒഴിവുകള്‍ ഇതിലും കൂടുതലാണ്. പല സ്റ്റേഷനിലും ഹോംഗാര്‍ഡുകളാണ് വാഹനം കൈകാര്യം ചെയ്യുന്നത്.
2015ലും 2016ലും 3800 ഡ്രൈവര്‍മാരെ അടിയന്തരമായി നിയമിക്കണമെന്ന് സര്‍ക്കാരിലേക്ക് ഡിപ്പാര്‍ട്ട്മെന്റ് കത്ത് നല്‍കിയിരുന്നു.
കോടതി, ഇവരുടെ അപേക്ഷ ന്യായമാണെന്നും നിയമനം നല്‍കണമെന്നും വിധിച്ചിട്ടും അധികാരികള്‍ക്ക് കുലുക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: