ആയൂര്‍: ഭാരതത്തിന്റെ സ്വാതന്ത്ര്യസമരപോരാട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് ദേശവിരുദ്ധതയുടെതായിരുന്നു എന്നും അടിയന്തരാവസ്ഥക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ സിപിഎമ്മിന്റെ നിലപാട് സത്യസന്ധതയോടുകൂടിയതായിരുന്നോ എന്ന് അവര്‍ സ്വയം വിലയിരുത്തണമെന്നും ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ വി മുരളീധരന് പറഞ്ഞു. ക്ഷേത്രങ്ങള്‍ക്ക് മേലുള്ള സര്‍ക്കാരിന്റെ കടന്നുകയറ്റത്തെ ഹിന്ദുസമൂഹത്തെ മുന്‍നിര്‍ത്തി ചെറുക്കുമെന്നും പറഞ്ഞു. ഹിന്ദു ഐക്യവേദി ആയൂരില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദുവിരുദ്ധ മന്ത്രി തന്നെ ദേവസ്വം ബോര്‍ഡ് കൈകാര്യം ചെയ്യുമ്പോള്‍ മറിച്ചുള്ള നിലപാട് പ്രതീക്ഷിക്കേണ്ടതില്ല. തീവ്രവാദ വിഷയങ്ങളെ ലഘൂകരിക്കുകവഴി അതിനനുകൂലമായ മണ്ണാക്കി കേരളത്തെ പാകപ്പെടുത്തുകയാണ് സിപിഎം ചെയ്യുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദു ഐക്യവേദി ജില്ലാസമിതി അംഗം എം.കെ.അജയന് പറഞ്ഞു. തീവ്രവാദികളുടെ മനുഷ്യത്വത്തിനു വേണ്ടി വാദിക്കുന്നവര്‍ അതിനിരകളായവരുടെ കണ്ണീരുകാണാതെ പോകുന്നത് എന്തുകൊണ്ടാമെന്ന് വ്യക്തമാക്കണം. മതേതരസര്‍ക്കാര്‍ എന്നവകാശപ്പെടുന്ന പിണറായിസര്‍ക്കാര്‍ ഹിന്ദുവിരുദ്ധ സര്‍ക്കാരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐക്യവേദി താലൂക്ക് പ്രസിഡന്റ് അഭിലാഷ് വല്ലാരി അദ്ധ്യക്ഷനായ ചടങ്ങില്‍ അര്‍ക്കന്നൂര്‍ സുരേഷ് സ്വാഗതം പറഞ്ഞു. സംസ്ഥാനസമിതി അംഗം മഞ്ഞപ്പാറ സുരേഷ്, വിഎച്ച്പി നേതാവ് ഉണ്ണികൃഷണന് ആര്‍എസ്എസ് നേതാക്കളായ ചന്ദ്രചൂഡന്, കോട്ടുക്കല്‍ മധു എന്നിവര്‍ സംസാരിച്ചു. ബിനു കീഴാറ്റൂര്‍ നന്ദി പറഞ്ഞു. ഐക്യവേദി താലൂക്ക് സമിതി അംഗങ്ങളായ മധു, രാജേഷ്, അനി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: