ന്യൂദല്‍ഹി: പാക് അധീന കശ്മീരില്‍ ഭാരതം സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെ പിന്തുണച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
സൈനികരുടെ രക്തം കൊണ്ട് പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന രാഹുലിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ നിലപാട് മാറ്റം.
സൈനിക നടപടിയെ അനുകൂലിച്ച രാഹുല്‍ പക്ഷെ സൈനികരെ പാര്‍ട്ടി പോസ്റ്ററുകളില്‍ ചിത്രീകരിക്കുന്നതിനോട് വിയോജിച്ചു.
യുപി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന കിസാന്‍ യാത്രയുടെ ജന്തര്‍ മന്തറിലെ സമാപന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: