ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ദീര്‍ഘകാലം ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്ന് അപ്പോളോ ആശുപത്രിയുടെ വാര്‍ത്താകുറിപ്പ്. ജയയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ശ്വാസകോശത്തിനും കരളിനും നല്‍കിവരുന്ന വൈദ്യ സഹായം തുടരുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
യുകെയില്‍ നിന്നുള്ള ഡോക്റ്ററുടെ മേല്‍നോട്ടത്തിലാണ് ചികിത്സ പുരോഗമിക്കുന്നത്. പനിയെ തുടര്‍ന്ന് സപ്തംബര്‍ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ജയയുടെ ആരോഗ്യത്തെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെയാണ് വിശദമായ വാര്‍ത്താ കുറിപ്പ് ഇറക്കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചത്.
ആന്തരികാവയവങ്ങള്‍ക്ക് അണുബാധയുണ്ടാകുന്ന രോഗമാണ് ജയയുടേതെന്നാണ് നേരത്തെ പുറത്തു വന്നിരുന്ന വിവരങ്ങള്‍. ജയയുടെ ആരോഗ്യത്തെ സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തു വിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: