കണ്ണൂര്‍: സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത കോളേജുകള്‍ അമിത ഫീസ് ഈടാക്കുന്നതിനെതിരെ ശബ്ദിക്കാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ അധാര്‍മികതയ്ക്കെതിരെ ആരും മിണ്ടുന്നില്ല. സമരക്കാരുടെ ഇരട്ടത്താപ്പ് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സ്വാശ്രയ വിഷയത്തില്‍ ഇപ്പോഴുള്ള പ്രശ്നങ്ങള്‍ക്കെല്ലാം കാരണം മുഖ്യമന്ത്രിയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ ചര്‍ച്ചയ്ക്ക് പോയ സര്‍ക്കാരിന് മാനേജ്മെന്റുകള്‍ക്ക് മുന്നില്‍ വഴങ്ങേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മാനേജ്മെന്റുകള്‍ വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം കിട്ടാത്തത്ത് മുഖ്യമന്ത്രിയുടെ നിലപാട് മൂലമാണ്. എ.കെ ആന്റണിയുടെ കാലത്തെ കരാറിനെ പഴി ചാരുന്നത് സ്വന്തം പരാജയം മറയ്ക്കാനാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: