തുറവൂര്‍: പള്ളിത്തോട്, ചെല്ലാനം തീരദേശങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കിസ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു. പള്ളിത്തോട് ചാപ്പക്കടവിലും ചെല്ലാനം ഫിഷിങ് ഹാര്‍ബറിലുമാണ് മാസങ്ങളായി തെളിയാത്ത വഴിവിളക്കുകള്‍ തുരുമ്പ് കയറി നശിക്കുന്നതെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. നൂറുക്കണക്കിനു വള്ളങ്ങള്‍ അടുക്കുന്ന ചെല്ലാനം ഹാര്‍ബറിലും ചാപ്പക്കടവിലും ലൈറ്റുകള്‍ തെളിയായതോടെ മല്‍സ്യത്തൊഴിലാളികള്‍ ബുദ്ധിമുട്ടുകയാണെന്ന് പരാതി. പുലര്ച്ചെമല്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ക്കും കടലില്‍ നിന്നും കരയിലേക്ക് ലക്ഷ്യം വച്ച് എത്തുന്ന വള്ളങ്ങള്‍ക്കും ലൈറ്റ് ഏറെ പ്രയോജനകരമായിരുന്നു. ബന്ധപ്പെട്ട അധികൃതരും ജനപ്രതിനിധികളും ഈ കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തീരദേശ മല്‍സ്യത്തൊ ഴി ലാ ളി ക ള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: