ജനീവ: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം കൊളംബിയന്‍ പ്രസിഡന്റ് ഹുവാന്‍ മാനുവല്‍ സാന്റോസിന്. രാജ്യത്ത് സമാധാനം സ്ഥാപിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ കണക്കിലെടുത്താണ് പുരസ്കാരം.
52 വര്‍ഷം നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തിന്റെ പരിസമാപ്തി എന്ന നിലയ്ക്ക് കഴിഞ്ഞ ആഴ്ച സമാധാന കരാര്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നടന്നത്. കൊളംബിയന്‍ സര്‍ക്കാരും വിമത സംഘടനയായ കൊളംബിയന്‍ റെവല്യൂഷണറി ആംഡ് ഫോഴ്സസും (ഫാര്‍ക്) തമ്മിലായിരുന്നു സമാധാന കരാറിലേര്‍പ്പെട്ടത്. നാല് വര്‍ഷത്തെ സന്ധി സംഭാഷണങ്ങള്‍ക്കു ശേഷമാണ് ഉടമ്പടിയുണ്ടാക്കിയത്.
എന്നാല്‍ കഴിഞ്ഞദിവസം ഫാര്‍കുമായി സര്‍ക്കാറുണ്ടാക്കിയ സമാധാനക്കരാര്‍ ഹിതപരിശോധനയില്‍ പരാജയപ്പെട്ടു.
1964 ല്‍ ആരംഭിച്ച യുദ്ധം അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ആഭ്യന്തര ലഹളയായിരുന്നു. 2,60,000 ജനങ്ങള്‍ കൊല്ലപ്പെട്ട യുദ്ധത്തില്‍ 68,00,000 പേര് അഭയാര്‍ഥികളായി. 45,000 പേരെ കാണാതായി. ഇതിനുമുമ്പ് നടന്ന മൂന്ന് സമാധാന ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: