ന്യൂദല്‍ഹി: ലോധസമിതി റിപ്പോര്‍ട്ട് നടപ്പിലാക്കാത്ത ബിസിസിഐക്കെതിരെ ഉത്തരവിറക്കുന്നത് സുപ്രീംകോടതി ഈ മാസം 17ലേക്ക് മാറ്റി.
പൂജ അവധിക്ക് ശേഷം വാദം തുടര്‍ന്നാല്‍ മതിയെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.
ഇന്നലെ ബിസിസിഐക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ ലോധ സമിതി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ഈ മാസം 17വരെ സമയം ചോദിച്ചിരുന്നു. എന്നാല്‍ 24 മണിക്കൂറിനകം നിലപാട് വ്യക്തമാക്കണമെന്നായിരുന്നു കോടതിയുടെ അന്ത്യശാസനം.
ലോധ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാത്ത ബിസിസിഐയുടെ ഭരണസമിതി പിരിച്ച് വിടണമെന്ന് ഇന്നലെ അമികസ് ക്യൂറി ഗോപാല്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: