പാനൂര്‍ പുല്ലുക്കര സലഫി പള്ളിയിലെ 38 വയസ്സുള്ള മുഹമ്മദ് ഹനീഫ് മൗലവി എന്ന ഇമാമിനെ എന്‍ഐഎയുടെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ പോലീസ് അറസ്റ്റുചെയ്തു എന്ന വാര്‍ത്തയുണ്ടായിരുന്നു. രണ്ടുമാസം മുമ്പ് ഐഎസ്(ഇസ്ലാമിക് സ്റ്റേറ്റ്) എന്ന ഭീകരസംഘടനയില്‍ ചേര്‍ന്ന് തന്റെ ഏകമകന് സിറിയയിലേക്കുപോയിരിക്കുകയാണെന്നും അയാള്‍ ഈ ഇമാമിന്റെ മതപ്രഭാഷണങ്ങളാല് പ്രേരിതനായാണ് സ്ഥലം വിട്ടതെന്നും ഒരാള്‍ പരാതിപ്പെട്ടതിന്റ വെളിച്ചത്തിലാണ് ഈ അറസ്റ്റ്. അന്വേഷണത്തില്‍ പരാതിക്കാരന്റെ മകന് മാത്രമല്ല, പാലക്കാട്, കാസര്‍കോട്, തലശേരി, മുഴപ്പിലങ്ങാട്, വടക്കുമ്പാട് എന്നീ പ്രദേശങ്ങളില്‍നിന്ന് മറ്റനേകം മുസ്ലിംയുവാക്കളും ഇങ്ങനെയുള്ള മതപ്രബോധകരുടെ പ്രേരണകളില്‍ ഭ്രമിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കാലയളവില്‍ 6000 പേര് ലൗജിഹാദിന്റെ വഴിയിലൂടെയും മതപാഠങ്ങളുടെ പ്രേരണയാലും മതാന്ധതയ്ക്ക് വശംവദരായി ഇസ്ലാംമതം സ്വീകരിച്ച് ഐഎസ് എന്ന ഭീകര സംഘടനയില്‍ ചേര്‍ന്നിട്ടുണ്ടെന്നും പറയപ്പെടുന്നു.
ബോംബെയില്‍ ഡോ. സക്കീര്‍ നായിക്ക് ഇസ്ലാമിക് റിസേര്‍ച്ച് സെന്റര്‍ എന്നൊരു സ്ഥാപനം വര്‍ഷങ്ങളായി നടത്തിവരുന്നുണ്ട്. അയാളുടെയും അതേപോലെയുള്ള മതപ്രഭാഷകരുടെയും മതപാഠങ്ങളില്‍ കണ്ണുംപൂട്ടി വിശ്വസിച്ച അനേകം ചെറുപ്പക്കാര്‍ ഇസ്ലാമിന്റെ സാമ്രാജ്യം ലോകം മുഴുവന്‍ വ്യാപിപ്പിക്കാന്‍ വേണ്ടി ഭീകരാരയിക്കൊണ്ടിരിക്കുന്നു. ഇവരില്‍ അനേകംപേര്‍ ഹിസ്ബുള്‍ മുജാഹിദീന്‍, താലിബാന്, ലഷ്കര്‍-ഇ- തോയിബാ, ജമാഅത്ത് ഉദ്ദവ, അല്‍ഖ്വയ്ദാ, ഐസ് ഇമ്മാതിരി ഭീകരസംഘങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. രണ്ടുമാസം മുമ്പ് ബംഗ്ലാദേശിലെ ഒരു ഹോട്ടലില്‍വച്ച് ഖുറാനിലെ ഏതെങ്കിലും മന്ത്രം അറിവില്ലാത്തവരായ (ചുരുക്കത്തില്‍ ഹിന്ദുക്കളായി) ഇരുപത്തൊന്നുപേരെ കഴുത്തറുത്തു കൊല്ലുകയുണ്ടായല്ലോ. ഈ അരുംകൊല നടത്തിയ ആളുകളെല്ലാം വിദ്യാര്‍ത്ഥികളായിരുന്നു. അവരില്‍ പലരും സക്കീര്നായിക്കില് നിന്ന് പ്രചോദനം ഉള്ക്കൊണ്ടിരുന്നവരായിരുന്നത്രേ.
ഇങ്ങനെയുള്ള മതപ്രബോധകരും അവരുടെ മേല്‍നോട്ടത്തില്‍ മതശിക്ഷണം ലഭിച്ച യുവാക്കളും ഭാരതത്തിലാണ് ഏറ്റവും അധികം എന്നുകേള്‍ക്കുന്നു. മറ്റുള്ള സ്ഥലങ്ങളിലെ യുവാക്കള്‍ അധികവും സാമ്പത്തിക പ്രലോഭനങ്ങളില്‍ അകപ്പെട്ടും ചിലരോടുള്ള പകമൂലവും മറ്റുമാണ് ഭീകരസംഘങ്ങളില്‍ ചെന്നുപെടുന്നത്. ഭാരതത്തില്‍ ഇസ്ലാംമത പ്രബോധകരും മദ്രസകളിലെ ശിക്ഷണവും ആണ് ഇങ്ങനെ ആകുന്നതിന്റെ പ്രധാന കാരണം. ആ മതത്തിലെ ചില മതപാഠങ്ങളും ഇതിന് കാരണമാണെന്ന് പറയേണ്ടിയിരിക്കുന്നു.
ഇസ്ലാം എന്ന വാക്കിന്റെ അര്‍ത്ഥം ശാന്തിയിലേക്കു പ്രവേശിക്കുക എന്നാണെങ്കിലും ഇസ്ലാമിന്റെ മതപ്രമാണങ്ങളില്‍ മുഖ്യമായത് ജിഹാദ് ആണ്. ഇതേപ്പറ്റി അറിയണമെങ്കില്‍ ആ മതത്തിലെ മറ്റു ചില തത്ത്വങ്ങള്‍കൂടി അറിയേണ്ടിയിരിക്കുന്നു. അറബി ഭാഷയിലുള്ള ലാ ഇലാഹ് ഇല്ലള്ളാഹ് മുഹമ്മദുര്റസുലള്ളാഹ് എന്ന വാക്യമാണ് ഇസ്ലാമിന്റെ മൂലവാക്യം. അള്ളാഹു അല്ലാതെ മറ്റാരും പൂജനീയരായില്ല. മുഹമ്മദ് അള്ളാഹുവിന്റെ റസൂല്‍ (നബി അഥവാ ദൂതന് അല്ലെങ്കില്‍ സന്ദേശവാഹകന്) ആണ്. ഇതാണ് അതിന്റെ അര്‍ത്ഥം. മുഹമ്മദിന് അള്ളാഹു എത്തിച്ചുകൊടുത്ത സന്ദേശങ്ങളുടെ ആകെത്തുകയത്രേ മുസ്ലിങ്ങളുടെ പവിത്രഗ്രന്ഥമായ ഖുറാന്.
മുന്‍പറഞ്ഞ വാക്യം ഉരുവിടുകയാണ് മുസ്ലിമിന്റെ ഒന്നാമത്തെ കര്‍ത്തവ്യം. ഇതിന് കലമ ചൊല്ലുക എന്നാണ് പറയുന്നത്. പിന്നീടുള്ള കര്‍ത്തവ്യങ്ങള്‍ (2) നമാജ് ചെയ്യുക (ദിവസവും അഞ്ചുപ്രാവശ്യം മുട്ടുകുത്തി പ്രാര്‍ത്ഥിക്കുക), (3) റോജാ അനുഷ്ഠിക്കുക (റംസാന് മാസം മുഴുവന്‍ സുര്യാസ്തമയത്തിനുശേഷംമാത്രം ആഹാരം കഴിക്കുക (ഈ മാസത്തിലാണത്രേ ഖുറാന് അവതരിച്ചത്), (4) സക്കാത്തു കൊടുക്കുക (ഒരാള്‍ തന്റെ വാര്‍ഷികവരുമാനത്തിന്റെ 40ല്‍ ഒരുഭാഗം (രണ്ടരശതമാനം) ദാനം നല്‍കുക, (5) ഹജ് ചെയ്യുക (മക്കയിലേക്കും മദീനയിലേക്കും തീര്‍ത്ഥയാത്ര നടത്തുക), (6) ജിഹാദ് (മതസംരക്ഷണത്തിന് സംഘര്‍ഷങ്ങളിലോ യുദ്ധങ്ങളിലോ ഏര്‍പ്പെടുക) ഇത്രയും കാര്യങ്ങള്‍ അവശ്യം ചെയ്യേണ്ടതായാണ് നബി ഉപദേശിച്ചിരിക്കുന്നത്.
ഇവയില്‍ ജിഹാദിന്റെ താല്പര്യം അല്പംകൂടി വിശദമായി ധരിക്കേണ്ടതുണ്ട്. മേല്‍സൂചിപ്പിച്ച വാക്യത്തില്‍ പറയപ്പെട്ടിട്ടുള്ള അള്ളാഹു അല്ലാതെ മറ്റാരും പൂജനീയരായില്ല എന്ന ഉപദേശത്തിന് അള്ളാഹു അല്ലാതെ മറ്റാരെയും പൂജിക്കരുത് എന്നും പറയാമല്ലോ. ഇതാണ് മുസ്ലിമിന്റെ പരമമായ സത്യം. ഇത് സ്വീകരിക്കാതിരിക്കുകയാണ് കുഫ്ര്. അതാണ് ഏറ്റവും വലിയ പാപപ്രവൃത്തി.
മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ അള്ളാഹു അല്ലാതെ മറ്റൊരു വ്യക്തിയെയോ വസ്തുവിനെയോ മറ്റൊരു പേരിലോ രൂപത്തിലോ ഈശ്വരനായോ അഥവാ ഈശ്വരതുല്യനായോ കരുതുന്നതോ പൂജിക്കുന്നതോ ആണ് കുഫ്ര്. കുഫ്ര് ചെയ്യുന്നവനാണ് കാഫിര്‍. കുഫ്രുകളില്തന്നെ ഏറ്റവും നിന്ദ്യമായത് വിഗ്രഹാരാധനയാണ്. അതിന്റെ പേര് ശിര്‍ക് എന്നാണ്. അതുകൊണ്ടുതന്നെ ഏറ്റവും നിന്ദ്യരായ കാഫിറുകള്‍ വിഗ്രഹാരാധനക്കാരോ അല്ലെങ്കില്‍ വിഗ്രഹാരാധനയില്‍ വിശ്വസിക്കുന്നവരോ ആണെന്നു മുസ്ലിങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. ഈ കാഫിറുകളെ അമര്‍ച്ച ചെയ്യുകയാണ് ജിഹാദ്. കാഫിറുകളോടുള്ള അവിശ്വാസികളോടുള്ള ധര്‍മയുദ്ധമാണ് ജിഹാദ്.
റിലീജിയന്‍ ഓഫ് ഇസ്ലാം എന്ന ഗ്രന്ഥത്തിന്റെ ലേഖകനായ മുഹമ്മദ് അലിയെപ്പോലെയുള്ള വിദ്വാന്മാര് ആരംഭകാലത്ത് ജിഹാദിന്റെ അര്‍ത്ഥം ഇത്ര ഭീതിദമായിരുന്നില്ലെന്നാണ് നബി പറഞ്ഞിട്ടുള്ളതെന്ന് സാക്ഷ്യപ്പെടുത്തുന്നു. പില്ക്കാലത്ത് മുല്ലമാരും കാജികളുമാണ് ജിഹാദിന്റെ അര്‍ത്ഥം ഇന്നത്തെ നിലയില്‍ വളര്ത്തിമാറ്റിയെടുത്തതത്രേ.
കുഫ്രിനും കാഫിറിനും എതിരെ ജിഹാദ് നടത്തുകയെന്നത് ഓരോ മുസ്ലിമിന്റെയും മതശിക്ഷണത്തിന്റെ ഭാഗമാണ്. തന്നിമിത്തം സ്വയം മരിച്ചാലും (ചാവേറായും) ഈ ജിഹാദ് അനുഷ്ഠിക്കുന്നത് ഏറ്റവും വലിയ പുണ്യപ്രവൃത്തിയാണെന്നും അവര്‍ക്ക് എല്ലാ സുഖസൗകര്യങ്ങളും ഉള്ള സ്വര്‍ഗത്തിലെ പുഷ്പോദ്യാനം തീര്‍ച്ചയായും ലഭിക്കുമെന്നും അവിടെ ഏഴാം ആകാശമോ സ്വര്‍ഗമോ തന്നെയായ അരശില്‍ സിംഹാസനത്തില്‍ വിരാജിക്കുന്ന അള്ളാഹുവിന്റെ ഏറ്റവും പ്രിയങ്കരമായ പുണ്യാത്മാക്കള്‍ അവര്‍ ആയിരിക്കുമെന്നും മറ്റുമാണ് മതപാഠശാലകളില്‍ (മദ്രസകളില്‍) പഠിപ്പിക്കുന്നത്. മതപ്രബോധകര്‍ ഇതെല്ലാം കൂടുതല്‍ തന്മയത്വമായും ഉള്ളില്‍ തട്ടുന്നതീരിയിലും പ്രലോഭനവും ഉദ്ബോധനവും നടത്തി പ്രസംഗിക്കുകയും കുഫ്രിനും കാഫിറിനും എതിരെ നിന്ദയും അപഹാസവും ചൊരിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ഇമ്മാതിരി പാഠങ്ങളില്‍ അവിശ്വാസം പുലര്‍ത്തുകയോ സന്ദേശം പുറപ്പെടുവിക്കുകയോ ചെയ്യുന്നവര്‍ക്ക് കയാമത്തിന്റെ പടുകുഴി ദൈവം ഇപ്പോഴേ വിധിക്കുമത്രേ. ഇസ്ലാമിന്റേതായ രാജ്യം സ്ഥാപിക്കുകയെന്നത് ഇമ്മാതിരി മതപഠനത്തിന്റെ ഭാഗമാണ്. അവിടെ കുഫ്രും കാഫിറും ഉണ്ടായിരിക്കുകയില്ലല്ലോ.
വിഗ്രഹങ്ങളോടും വിഗ്രഹാരാധകരോടുമുള്ള മുസ്ലിങ്ങളുടെ അസഹിഷ്ണുത പണ്ടുമുതല്ക്കേ തുടരുന്നതാണ്. വിഗ്രഹാരാധകരുമായുള്ള സഹിവര്ത്തിത്വം ഒഴിവാക്കാന്‍ വേണ്ടിയാണല്ലോ ഇസ്ലാമികരാജ്യമായ പാകിസ്ഥാന് സ്ഥാപിക്കാന്‍ ജിന്നയും കൂട്ടരും മുറവിളി കൂട്ടിയത്. അതെല്ലാം സ്ഥാപിച്ചുകഴിഞ്ഞെങ്കിലും ബാക്കിയുള്ള മുസ്ലിങ്ങളെല്ലാം ഭാരതത്തോടു കൂറുപുലര്ത്തുന്നവരാണെന്നു പറയാനാകില്ല. അതാണല്ലോ ഭാരതമാതാവിന് ജയ് വിളിക്കാനും വന്ദേമാതരം ചൊല്ലാനും അവര്‍ മടി കാണിക്കുന്നത്. ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഇസ്ലാമിന്റെ ജിഹാദി മനോവൃത്തിയാണ്. അത് സ്വന്തം രാജ്യത്തോട് നിന്ദയും മതത്തോട് അമിതമായ കൂറും വളര്‍ത്തുന്നു. നമ്മുടെ പല വലിയ ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത് അവര്‍ ഹിന്ദുക്കള്‍ അനുവര്‍ത്തിക്കുന്ന പരിശുദ്ധി പാലിക്കുന്നില്ലെന്നതുകൊണ്ടുമാത്രമല്ല, അവരില്‍ വിഗ്രഹങ്ങളോട് വൈരം പുലര്‍ത്തുന്നവരും ഉണ്ടായേക്കാം എന്നുള്ളതു കൊണ്ടുകൂടിയാണ്.
കുഫ്രിനും കാഫിറിനും എതിരെ ജിഹാദ് നടത്തണമെന്ന മതപാഠം അതിന്റെ ഹിംസാലുത നിമിത്തം നമ്മുടെ ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും പണ്ടെന്നത്തേക്കാള്‍ വലിയ ഭീഷണിയായിരിക്കുകയാണ്. ഈ മതപാഠം മതാന്ധതയിലേക്ക്, മതതീവ്രവാദത്തിലേക്ക് ചെറുപ്പക്കാരുടെ ബുദ്ധിയെ നയിക്കുന്നു. അതു വളര്‍ന്നു ഭീകരവാദമായി മാറുന്നു. പാര്‍ലമെന്റ് ആക്രമണം നടത്തിയ അഫ്സല്‍ഗുരുവിനും പാക്കിസ്ഥാനു സിന്ദാബാദ് വിളിക്കുന്ന ഉമര്‍ ഖാലിദിനെപ്പോലെയുള്ള ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കും കാശ്മീരിനെ ഭാരതത്തില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്ന ഹുറിയത്തിനും ബുര്ഹാന്വാനിമാര്ക്കും പ്രേരണ നല്‍കുന്നത് ഈ ജിഹാദി മനോഭാവമാണ്. രാജ്യത്തെ മുസ്ലിംസംഘടനകള്‍ ഇവരെ എതിര്‍ക്കുന്നില്ലെന്നത് അര്‍ത്ഥഗര്‍ഭമാണ്.
ഒരു ഏകീകൃത സിവില്‍ കോഡ് എത്രയും ആവശ്യമാണെന്നുപറയുന്നതുപോലെതന്നെ ചെറുപ്രായക്കാരായ വിദ്യാര്‍ത്ഥികളുടെ മസ്തിഷ്ക പ്രക്ഷാളനം നടത്തികൊണ്ടിരിക്കുന്ന മദ്രസകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും, മതപ്രഭാഷകര്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതരത്തില്‍ പ്രഭാഷണം നടത്തുന്നതു വിലക്കണമെന്നും എല്ലാ സംഘടനകളും വ്യക്തികളും സര്‍ക്കാരിനോട് ശക്തിയായി ആവശ്യപ്പെടേണ്ടതാണ്. പാനൂരില്‍ പിടിയിലായ മതപ്രഭാഷകന് എത്ര അപകടകാരിയാണെന്നാണ് ഏറ്റവും ഒടുവില്‍(പാനൂരില്‍ നിന്നടക്കം) പിടിയിലായ ഭീകരര്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: