സ്വന്തം ലേഖകന്‍
ഇടുക്കി: കട്ടപ്പന പുഷ്പഗിരിയില്‍ സ്വകാര്യ ബസും ടവേര കാറും കൂട്ടിയിടിച്ചുണ്ടായ അപകടം നാടിനെ നടുക്കി. അമിത വേഗത്തില്‍ പാഞ്ഞടുത്ത സ്വകാര്യ ബസ് കോട്ടയം കാഞ്ഞിരപ്പള്ളി കൊച്ചുപറമ്പില്‍ മാത്യുവിന്റെ ഭാര്യ അച്ചാമ്മ (70) മകന് ഷാജു(49) ഷാജുവിന്റെ മകന് ഇവാന് (ഒന്നര) ഷാജുവിന്റെ സഹോദരി ജയിനമ്മ (34) കാര്‍ ഡ്രൈവര്‍ സിജോ (26) എന്നിവരുടെ ജീവനുകളാണ് കവര്‍ന്നത്.
ടവേരയിലെ യാത്രക്കാരായ ക്രിസ്റ്റോ (5),സെറ (4),കെല്‍വിന്‍(7), കെവിന് (6), ബിജുമാത്യു (40) റിന്‍സി (37) ബസിലെ യാത്രക്കാരായ തോപ്രാംകുടി സ്വദേശി സാന്ദ്ര (19), പുഷ്പഗിരി സ്വദേശി സഞ്ചു എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഒരു കുടുംബത്തിലെ നാല് പേരാണ് പുഷ്പഗിരിയിലെ അപകടത്തില്‍ മരിച്ചത്. കട്ടപ്പനയില്‍ നിന്നും തോപ്രാംകുടിക്ക് പോയ എലൈറ്റ് ബസാണ് പുഷ്പഗിരിയെ ചോരയില്‍ കുതിര്‍ത്തത്. അപകടത്തെത്തുടര്‍ന്ന് ബസ് ജീവനക്കാര്‍ ഓടി രക്ഷപെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനത്തിന് ആദ്യം നേതൃത്വം നല്‍കിയത്. തുടര്‍ന്ന് കട്ടപ്പനയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘവും പോലീസും എത്തി. മരിച്ചവരുടെ മൃതദേഹങ്ങള്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: