മുംബൈ: തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ നല്കിയ ആത്മവിശ്വാസത്തോടെ മൂന്നാം മത്സരത്തിനിറങ്ങിയ നോര്‍ത്ത് ഇൗസ്റ്റിന് അടിതെറ്റി. ഇന്നലെ മുംബൈയില്‍ നടന്ന കളിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് മുംബൈ സിറ്റി എഫ്സിയോട് അവര്‍ പരാജയപ്പെട്ടു. 56-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഡീഗോ ഫോര്ലാന് വിജയഗോള്‍ നേടി. ആദ്യ കളിയില്‍ പൂനെ സിറ്റിയെ പരാജയപ്പെടുത്തിയ മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം വിജയം.
മുംബൈ സിറ്റി 4-2-3-1 ശൈലിയിലും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് 4-1-4-1 രീതിയിലും മൈതാനത്ത് കളിക്കാരെ വിന്യസിച്ചു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി മാര്‍ക്വീതാരം ദിദിയര്‍ സകോറയെ ആദ്യ ഇലവനില്‍ തന്നെ ഇടംപിടിച്ചു. എമിലിയാനോ ആല്വാരോയായിരുന്നു സ്ട്രൈക്കറുടെ റോളില്‍. ഫോര്‍ലാനായിരുന്നു മുംബൈയുടെ സ്ട്രൈക്കര്‍.
ആദ്യപകുതിയില്‍ പന്തടക്കത്തില്‍ മുംബൈയായിരുന്നു മുന്നില്‍. എന്നാല്‍ ഷോട്ടുകള്‍ പായിക്കുന്നതില്‍ നോര്‍ത്ത് ഈസ്റ്റ് ഒരുപടി മുന്നിട്ടുനിന്നു. തുടക്കം മുന്നില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ മുംബൈ 19-ാം മിനിറ്റില്‍ ഗോള്‍ നേടിയെന്ന് തോന്നിച്ചു. എന്നാല്‍ ഐബര്‍ കോങ്ജിയുടെ ഒരു ബുള്ളറ്റ് ലോങ്റേഞ്ച് നോര്‍ത്ത് ഈസ്റ്റ് ഗോളി സുബ്രതാ പാല് മുഴുനീളെ വലത്തോട്ട് ഡൈവ് ചെയ്ത് ഉജ്ജ്വലമായി രക്ഷപ്പെടുത്തി. തുടര്‍ന്നും ആക്രമണ-പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു. 40-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ലഭിച്ച അവസരം മുതലാക്കാന്‍ അവരുടെ ജപ്പാനീസ് താരം യുസക്ക് കഴിഞ്ഞില്ല. ഇതോടെ ആദ്യപകുതി ഗോള്‍രഹിതം.
രണ്ടാം പകുതിയിലും മികച്ച ഫുട്ബോള്‍ ഇരുടീമുകളും കാഴ്ചവെച്ചു. 51-ാം മിനിറ്റില്‍ മാത്ത്യാസ് ഡിഫെഡ്രികോയുടെ ഷോട്ട് പുറത്ത്. 56-ാം മിനിറ്റില്‍ മുംബൈ സിറ്റി ലീഡ് നേടി. പെനാല്‍റ്റിയിലൂടെ സൂപ്പര്‍താരം ഡീഗോ ഫോര്‍ലാനാണ് ഗോള്‍ നേടിയത്. ഐഎസ്എല്ലില്‍ ഫോര്‍ലാന്റെ ആദ്യഗോള്‍. റീഗന് സിങിനെ നോര്‍ത്ത് ഈസ്റ്റിന്റെ പ്രണോയ് ഹാല്‍ഡര്‍ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി. ഫോര്ലാനെടുത്ത കിക്ക് ഗോളി സുബ്രതാ പാലിന്റെ കൈകളില്‍ ചുംബിച്ച് വലയില്‍ കയറുകയായിരുന്നു.
74-ാം മിനിറ്റില്‍ ലഭിച്ച അവസരം മുതലാക്കാന്‍ നോര്‍ത്ത് ഈസ്റ്റിന്റെ ആല്‍ഫാരോയ്ക്ക് കഴിഞ്ഞില്ല. മൂന്നുമിനിറ്റിനുശേഷം അാരുടെ ജപ്പാന് താരം കാറ്റ്സുമി യുസയുടെ ഷോട്ട് നേരെ മുംബൈ ഗോളിയുടെ കൈളിലേക്ക്. 79-ാം മിനിറ്റില്‍ ഹോൡചരണ് നര്‍സാരിയുടെ ഷോട്ടും മുംബൈ ഗോളി രക്ഷപ്പെടുത്തി. 82-ാം മിനിറ്റില്‍ മുംബൈക്ക് ലഭിച്ച അവസരവും മുതലാക്കാന്‍ കഴിഞ്ഞില്ല. അവസാന മിനിറ്റുകളില്‍ നോര്‍ത്ത് ഈസ്റ്റ് സമനിലക്കായി ആഞ്ഞുപൊരുതിയെങ്കിലും മുംബൈ പ്രതിരോധം കോട്ടകെട്ടി കാത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: