തിരുവനന്തപുരം: കുടുംബശ്രീ മുഖേന സംസ്ഥാനത്തു നടപ്പാന്ന കേന്ദ്ര പദ്ധതിയായ ‘പ്രധാനമന്ത്രി ആവാസ് യോജന-എല്ലാവര്ക്കും ഭവനം 2022’ലൂടെ നഗരപ്രദേശത്തെ ഭവനരഹിതരായ 30000 പേര്‍ക്ക് ഭവനവായ്പ നല്‍കും. ഇതിന്റെ ഭാഗമായി നടത്തിവരുന്ന ഗുണഭോക്തൃനിര്‍ണയ സര്‍വേ അവസാനഘട്ടത്തിലാണ്. പദ്ധതി പ്രകാരം പുതുതായി വീട് നിര്‍മിക്കുന്നതിനും വാങ്ങുന്നതിനും വാസയോഗ്യമല്ലാത്ത വീടുകളുടെ പുനരുദ്ധാരണത്തിനും ബാങ്ക്വായ്പ ലഭിക്കും.
പ്രതിവര്‍ഷം 6 ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള നഗരപ്രദേശത്തെ 30000 പേര്‍ക്ക് രണ്ടു വര്‍ഷത്തിനകം ഭവനവായ്പ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സ്വന്തമായി വീടില്ലാത്ത നഗരദരിദ്രരുടെ പ്രശ്നം പരിഹരിക്കുന്നതിന് പദ്ധതിയിലെ ചേരിവികസനം ഉള്‍പ്പെടെയുള്ള വിവിധ ഘടകങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പാക്കി വരികയാണെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ അറിയിച്ചു. നാഷണല്‍ ഹൗസിംഗ് ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ശ്രീറാം കല്യാണരാമന് ശില്പശാല ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അര്‍ബന്‍ ഹൗസിംഗ് മിഷന് ഡയറക്ടര്‍ ബിനു ഫ്രാന്‍സിസ്, നാഷണല്‍ ഹൗസിംഗ് ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി. വൈദ്യേശ്വരന്‍, വിവിധ ബാങ്ക് പ്രതിനിധികള്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: