മലപ്പുറം: കേരളത്തിലെ ഐഎസ് പ്രവര്‍ത്തന കേന്ദ്രം മലപ്പുറത്ത് സജീവം. യുക്തിവാദിയും മുന്‍ അദ്ധ്യാപകനും ബ്ലോഗെഴുത്തുകാരനുമായ ഇ. എ. ജബ്ബാറിനെ ഐഎസ് പ്രവര്‍ത്തക സംഘം പിന്തുടരുകയും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്ക് ‘അടുത്തെത്തുക’യും ചെയ്തു.
ജബ്ബാര്‍ ഇസ്ലാമികതയെ ഉള്‍പ്പെടെ യുക്തിവാദ വേദിയില്‍ ചോദ്യം ചെയ്യുന്നയാളാണ്. മലപ്പുറത്തെ യോഗത്തിനു ശേഷം ജബ്ബാറിനെ ഐഎസ് സംഘത്തില്‍ പെട്ട ചിലര്‍ പിന്തുടര്ന്നു. കോഴിക്കോട്ടെ റസ്റ്ററന്റില്‍ മേശയ്ക്കു മറുപുറത്ത് വന്നിരുന്ന ഒരു പ്രവര്ത്തകന് ആക്രമിക്കേണ്ടതെങ്ങനെയെന്ന് സംഘാംഗങ്ങള്‍ക്ക് സന്ദേശം അയച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഐഎസ് പ്രവര്‍ത്തകരുടെ സാങ്കേതിക സംവിധാനങ്ങളില്‍നിന്ന് ചോര്‍ന്നുകിട്ടിയ വിവരങ്ങളാണിത്. സംഘം ഉപയോഗിക്കുന്നത് ടെലഗ്രാം സംവിധാനമാണ്. സംഘത്തലവന് വിദേശത്താണ്.
വിവരം ഏജന്‍സികളും പോലീസും ജബ്ബാറിനെ അറിയിച്ചു. ജബ്ബാര്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയിട്ടുണ്ട്.
ഐഎസ് സംഘം മാറാട് സുരേഷ് എന്ന ടി. സുരേഷിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്ന വിവരം പോലീസിനുണ്ട്. സുരേഷിനെ ‘ഗോപി’യെന്ന ചുരുക്കപ്പേരിലാണിവര് വിശേഷിപ്പിച്ചിരുന്നത്. ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കരിയെ ആക്രമിക്കാനുള്ള പദ്ധതി, അദ്ദേഹത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തിയതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. ആര്‍എസ്എസ് പക്ഷത്തായ ‘സംഘി’ പോലീസ് സൂപ്രണ്ടിനെ വകവരുത്താനും പദ്ധതിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ബിജെപി നേതാവ് കെ. സുരേന്ദ്രനും ഇവരുടെ പട്ടികയില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: