പാലക്കാട്: പ്രോസിക്യൂഷന് വീഴ്ചപറ്റിയെന്ന സുപ്രീംകോടതിയുടെ കണ്ടെത്തല്‍ കേസ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷനല്‍കുന്നതാണെന്ന് സൗമ്യയുടെ അമ്മ സുമതി പറഞ്ഞു. 17ന് പരിഗണിക്കുന്ന കേസില്‍ തങ്ങളുടെ വക്കീല്‍ കൃത്യമായി കാര്യങ്ങള്‍ നോക്കുമെന്നും സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന ഉറപ്പോടെയാണ് മുന്നോട്ടുപോകുന്നതെന്നും സുമതി വ്യക്തമാക്കി.
കേസിന്റെ വഴിത്തിരിവുകള്‍ പഠിച്ചിട്ടില്ലാത്തതുകൊണ്ടാണ് പ്രോസിക്യൂഷന് സുപ്രീം കോടതിയിയില്‍ ചോദ്യത്തിന് മറുപടി പറയുവാന്‍ കഴിയാതിരുന്നതെന്നും സ്തംഭിച്ച് നില്ക്കേണ്ടിവന്നതെന്നും സുമതി പറഞ്ഞു.
സുപ്രീംകോടതിയില്‍ വിശ്വാസമുണ്ട്. എന്റെ മകളെ ഇത്രയും ക്രൂരമായി ആക്രമിച്ച് പീഡിപ്പിച്ചു കൊന്നവന് വേണ്ടി സുപ്രീംകോടതി ഒരിക്കലും അനുകൂലവിധി പറയില്ല. മകള്‍ക്ക് സുപ്രീംകോടതി നീതി തരുമെന്ന വിശ്വാസമുണ്ടെന്നും സുമതി ജന്മഭൂമിയോട് പറഞ്ഞു. അതേസമയം സാക്ഷികളെയും ഡോക്ടറെയും വിശ്വസിക്കുന്നതായും സുമതി പറഞ്ഞു. സാക്ഷികളാണ് ഏറ്റവും വലിയ വിജയം. സൗമ്യക്കുവേണ്ടി സാക്ഷിപറഞ്ഞവരെ ഇതുവരെ കണ്ടില്ലെങ്കിലും അവരെ വളരെയധികം വിശ്വസിക്കുന്നതായും അമ്മ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്കിയ പുനഃപരിശോധനാ ഹര്‍ജികളിലാണ് പ്രോസിക്യൂഷന് വീഴ്ച പറ്റിയെന്ന സുപ്രീംകോടതി പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: