കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാബിയില് പൂജവയ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം മാനേജര്‍ കെ. എന്‍. നാരായണന് നമ്പൂതിരി, അസി. മാനേജര്‍ കെ. വി. ശ്രീകുമാര്‍ തുടങ്ങിയവര്‍ അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരം പൂജവയ്പിന് മുന്നോടിയായി വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും വഹിച്ചുള്ള ഗ്രന്ഥമെഴുന്നള്ളിപ്പ് നടക്കും. കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രം, ചോഴിയക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, സ്വാമി വിവേകാനന്ദ പബ്ലിക് സ്കൂള്‍, സരസ്വതി ബാലഗോകുലം എന്നിവിടങ്ങളില്‍ നിന്നുള്ള ഘോഷയാത്രകള്‍ പരുത്തുംപാറ കവലയില്‍ സംഗമിച്ച് ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് സരസ്വതി ക്ഷേത്രനടയിലെ പ്രത്യേക മണ്ഡപത്തില്‍ ഗ്രന്ഥങ്ങള്‍ പൂജവയ്ക്കും.
കലാമണ്ഡലം പള്ളം മാധവന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള സംഗീതസരസ്വതി പുരസ്കാര സമര്‍പ്പണം ഇന്ന് വൈകുന്നേരം ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം അഡ്വ. എന്‍. ശങ്കര്‍ റാം നിര്‍വ്വഹിക്കും. പത്തിയൂര്‍ ശങ്കരന്‍കുട്ടി ഏറ്റുവാങ്ങും. രാത്രി 10ന് ദേശീയ സംഗീത നൃത്തോത്സവത്തില്‍ കഥകളി അരങ്ങേറും. ലവണാസുര വധം, ഗുരുവായൂര്‍ മാഹാത്മ്യം എന്നീ കഥകളാണ് അവതരിപ്പിക്കപ്പെടുക.
പനച്ചിക്കാട്ടമ്മയുടെ പേരിലുള്ള കച്ഛപി പുരസ്കാരം സംഗീതജ്ഞ വത്സല രാമകൃഷ്ണന് സമ്മാനിച്ചു. കലാമണ്ഡപത്തില്‍ ചെന്നൈ ജയന്തിന്റെ പുല്ലാങ്കുഴല്‍ കച്ചേരി അരങ്ങേറി. മഹാനവമി ദിവസം രാവിലെ 10 മുതല്‍ 12വരെ ദക്ഷിണമൂകാംബി സംഗീതോത്സവം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: