മൂവാറ്റുപുഴ: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കോടികളുടെ ക്രമക്കേടുകള്‍ നടത്തിയെന്നാരോപിച്ച് ഗവര്‍ണ്ണര്‍ക്കും മുഖ്യമന്ത്രിക്കും കളമശേരി സ്വദേശി ഗിരീഷ് ബാബു പരാതി നല്കി. തുറമുഖ ഡയറക്ടറായിരിക്കെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ഡിവൈ എസ്പി ബി. കൃഷ്ണകുമാര്‍ 2014ല്‍ നല്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് പരാതി.
തുറമുഖ ഡയറക്ടറുടെ ഓഫീസില്‍ 60 ലക്ഷം രൂപ ചെലവഴിച്ചു സോളാര്‍ പാനല്‍ നിര്‍മിച്ചതിലും മരത്തിന്റെ ഫര്‍ണീച്ചറുകള്‍ വില്‍പ്പന നടത്തുന്ന ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂറില്‍ നിന്നു 53 ലക്ഷം രൂപയുടെ സ്റ്റീല്‍ ഫര്‍ണീച്ചര്‍ വാങ്ങിയതിലും, 19.86 കോടി രൂപയുടെ ഡ്രെഡ്ജര്‍ വാങ്ങിയതിലുമുള്പ്പെടെ പത്ത് ഇടപാടുകളിലായി കോടികളുടെ ക്രമക്കേടു നടത്തിയെ ന്നും തിരുവനന്തപുരം കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ തുറമുഖ ഡയറക്ടര്‍ക്കായി ഹൗസിങ് കെട്ടിടം നിര്‍മിച്ച് അനാവശ്യമായ പര്‍ച്ചേസു കളിലൂടെ സര്‍ക്കാരിന് വന്‍നഷ്ടമുണ്ടാക്കിയെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: