കൊട്ടാരക്കര: പോലീസ് ഡ്രൈവറെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. മേലധികാരികളുടെ പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്ന് സൂചന.
എഴുകോണ്‍ പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ പുത്തൂര്‍ തേവലപ്പുറം പുല്ലൂര്‍ കിഴക്കതില്‍ അനില്‍കുമാര്‍(49)ആണ് മരിച്ചത്. മാനസിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് ഭാഷ്യം.
പിതാവിന്റെ മരണത്തില്‍ മനംനൊന്ത മകള്‍ രേഷ്മ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കുട്ടി ഇപ്പോള്‍ പുത്തൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.
2012ല്‍ ഒരുകേസുമായി ബന്ധപ്പെട്ട് തൊണ്ടിമുതലുമായി പോയ പോലീസ് ജീപ്പ് അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് അപകടത്തിനിരയായ ജീപ്പ് ഓടിച്ചിരുന്നത് അനില്‍കുമാറായിരുന്നു.
അന്ന് തൊണ്ടിമുതല്‍ നഷ്ടമായതിനെ തുടര്‍ന്ന് അനില്‍കുമാറിനെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. അന്വേഷണം നടക്കവേയാണ് ആത്മഹത്യ സംഭവിച്ചിരിക്കുന്നത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നിരന്തരം അനില്‍കുമാറിനെ ഉന്നത ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തി മാനസികമായ പീഡിപ്പിക്കാറുണ്ടെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ആത്മഹത്യക്കുറിപ്പില്‍ ഈ വിവരം സൂചിപ്പിച്ചിട്ടുണ്ടെന്നും അറിയുന്നു. പുത്തൂര്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: