തിരുവനന്തപുരം: 16 ഏക്കര്‍ മാത്രമുള്ള തൃശൂര്‍ മൃഗശാല വനംവകുപ്പിന്റെ 365 ഏക്കര്‍ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ച് അന്താരാഷ്ട്ര നിലവാരമുള്ള മൃഗശാലയാക്കിമാറ്റും. ഇതിന് ബജറ്റില്‍ നൂറ്റിയമ്പതു കോടിയോളം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
മ്യൂസിയം മൃഗശാലാ വകുപ്പ് സംഘടിപ്പിച്ച വന്യജീവി വാരാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിര്മാണപ്രവൃത്തികളാരംഭിക്കാന് പതിനഞ്ചുകോടി രൂപ ഭരണാനുമതിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മൃഗശാലയില്‍ പുതിയതായി എത്തിച്ച രണ്ട് ജോടി വെള്ള മയിലുകളെയും നാലു ജോടി പെരുമ്പാമ്പുകളെയും മന്ത്രി സന്ദര്‍ശിച്ചു. മ്യൂസിയത്തില്‍ ഹിമാലയന്‍ കരടി, ജിറാഫ്, ആന എന്നിവയെ ഉടന്‍ എത്തിക്കാന്‍ നടപടി എടുത്തിട്ടുണ്ടെന്നും മൃഗശാലയില്‍ ആവശ്യത്തിന് മൃഗ ഡോക്ടര്‍മാരുടെ സേവനം ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: