കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്സിറ്റി കോളേജ് ഇലക്ഷനില്‍ എബിവിപിക്ക് ഉജ്ജ്വല വിജയം. നിരവധി ക്യാമ്പസുകളില്‍ എബിവിപി ശക്തമായ സാന്നിധ്യമറിയിച്ചു. വിവിധ കോളേജുകളില്‍ കോളേജ് യൂണിയന് ഭാരവാഹികളെയും, ക്ലാസ് പ്രതിനിധികളെയും തെരഞ്ഞെടുത്തു കൊണ്ട് ഈവര്‍ഷം എബിവിപിക്ക് ജില്ലയില്‍ ശക്തമായ മുന്നേറ്റമുണ്ടാക്കുവാന്‍ സാധിച്ചിട്ടുണ്ട്. ചെണ്ടയാട് എംജിയില്‍ ചെയര്‍മാനായി എബിവിപി സ്ഥാനാര്‍ത്ഥി കെ.പി.അഭിനവ് വിജയിച്ചു. കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജില്‍ ഇംഗ്ലീഷ് അസോയിഷേന്‍ പ്രതിനിധിയായി ശ്രീഹരി വിജയിച്ചു. മട്ടന്നൂര്‍ പിആര്എന്എസ്എസില്ല് എബിവിപിയുടെ ആറ് ക്ലാസ്സ് പ്രതിനിധികളും വിജയിച്ചു.
ജില്ലയില്‍ വന്‍ മുന്നേറ്റത്തോടൊപ്പം തന്നെ നിരവധി വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ളവര്‍ എബിവിപിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്ത് വന്നപ്പോള്‍ വിഭ്രാന്തിയിലായ സിപിഎം സംഘം പല കോളേജുകളിലും പുറത്തു നിന്നുള്ള ഒരു പറ്റം ക്രിമിനലുകളെ എത്തിച്ച് പെണ്‍കുട്ടികളെ അടക്കം മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പലകോളേജുകളിലും പെണ്‍കുട്ടികളെ തെരഞ്ഞുപിടിച്ച് അക്രമിക്കുകയായിരുന്നു. ഇത്തരത്തിലുള്ള കിരാതമായ സംഭവങ്ങള്‍ നടത്തിയ എസ്എഫ്ഐ വിദ്യാര്‍ത്ഥി സമൂഹത്തിന് കളങ്കമാണ്. ഇവരെ തിരിച്ചറിഞ്ഞു കൊണ്ട് ഒറ്റപ്പെടുത്തണമെന്ന് എബിവിപി ജില്ലാ കണ്‍വീനര്‍ ടി.വി.പ്രേംസായി ആവശ്യപ്പെട്ടു. എസ്എഫ്ഐ അക്രമത്തില്‍ പരിക്കുപറ്റിയ കണ്ണൂര്‍ കൃഷ്ണമേനോന് വനിതാ കോളേജ് രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിനി അനുജ , തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനി ശ്രുതി, ഇരിട്ടി എംജി കോളേജ് യൂണിറ്റ് പ്രസിഡന്റും മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ ടി.വി. വിഷ്ണു എന്നിവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: