പാനൂര്‍: ആരോഗ്യമന്ത്രിയുടെ മണ്ഢലത്തിലെ ആശുപത്രിയില്‍ എക്സറേ യൂനിറ്റ് നോക്കുകുത്തി.പ്രതിഷേധമുയരുന്നു.മന്ത്രി കെകെ.ശൈലജയുടെ മണ്ഢലത്തിലെ പാനൂര്‍ സിഎച്ച്എസിയിലെ എക്സ്റേ യൂനിറ്റാണ് പ്രവര്‍ത്തനരഹിതമായി നശിക്കുന്നത്. മുന്‍മന്ത്രി കെ.പി.മോഹനന് ഉളളപ്പോള്‍ സ്ഥാപിച്ച യൂനിറ്റ് ഉദ്ഘാടനം ചെയ്തതല്ലാതെ പിന്നെ പ്രവര്‍ത്തിച്ചില്ല. എല്ലാം ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത എല്‍ഡിഎഫ് മന്ത്രിയും അനങ്ങുന്നില്ല. ഇതിനിടയില്‍ പ്രവര്‍ത്തിക്കാത്ത എക്സറേ യൂനിറ്റിന് ദിവസവേതനത്തില്‍ ഒരു താല്‍ക്കാലിക ജീവനക്കാരനെയും നിറുത്തി.ഇതു ചോദ്യം ചെയ്തതോടെ ജീവനക്കാരനെ മാറ്റി. ചില സാങ്കേതിക തടസങ്ങളാണ് എക്സ്റേ യൂനിറ്റ് പ്രവര്‍ത്തിക്കാത്തതെന്നും, ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്നുമാണ് മെഡിക്കല്‍ ഓഫീസര്‍ ഡോ:അനില്‍കുമാറിന്റെ വിശദീകരണം. ദിനേന നിരവധി രോഗികള്‍ എത്തുന്ന പാനൂരിലെ ആശുപത്രിയില്‍ മതിയായ സൗകര്യത്തിനു മുറവിളി ഉയര്‍ന്നിട്ട് വര്‍ഷങ്ങളായി. ഭരണരംഗത്തുളളവര് എന്നും തഴഞ്ഞ ചരിത്രമാണ് പാനൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെത്.ഇതു താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയെന്ന അവകാശവാദമാണ് നിലവിലുളളത്. പുതിയ ആശുപത്രി കെട്ടിടത്തിനു സ്ഥലമെടുക്കാന്‍ കമ്മറ്റി രൂപീകരിച്ചു മുന്‍മന്ത്രി കെപി.മോഹനന്റെ നേതൃത്വത്തില്‍ ശ്രമം നടന്നെങ്കിലും പരാജയപ്പെട്ടു. സ്ഥലം ഇതുവരെ രജിസ്റ്റ്ര് ചെയ്തിട്ടില്ല. അഡ്വാന്‍സ് തുക നല്‍കിയതായി മാത്രമെ വിവരമുളളു. കോടികള്‍ പിരിച്ചിട്ടും കണക്കവതരണം ഇതുവരെ നടന്നിട്ടില്ല.എക്സറേ യൂനിറ്റ് പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണം എന്നാവശ്യപ്പെട്ട് ജനകീയവേദിയുടെ നേതൃത്വത്തില്‍ ഇന്ന് 10ന് ആശുപത്രിക്കു മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്. കെ.ടി.ശ്രീധരന് ഉദ്ഘാടനം ചെയ്യും. ഇ.മനീഷ് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: