ഇരിട്ടി: അയ്യന്‍കുന്ന് പഞ്ചായത്തില്‍ കാലാകാലങ്ങളിലായി പ്രവര്‍ത്തിച്ച് വരുന്ന ആറ് കരിങ്കല്‍ ക്വാറികളും നാല് ക്രഷറുകളുമുണ്ട്. ഇവയെല്ലാം പഞ്ചായത്തിന്റെ ഭരണസമതികള്‍ നല്കിയ അനുമതിയുടെയും ബന്ധപെട്ട വകുപ്പുകളുടെ നിരാക്ഷേപ സാക്ഷ്യപത്രങ്ങളുടെയും അടിസ്ഥാനത്തില്‍ നിയമാനുസൃത ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്നവയാണ്. ഇതില്‍ കൂടുതലായി ഏതെങ്കിലും ഒരു ക്വാറിക്കോ ക്രഷറിനോ അനുമതി നല്കുവാന് ഈ ഭരണസമിതി തയാറല്ല. മാത്രമല്ല ഘട്ടംഘട്ടമായി ക്വാറികളുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീജ സെബാസ്റ്റ്യന്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. യന്ത്രങ്ങളുടെ ആധുനിക വത്കരണം, മലിനീകരണ ലഘുകരണം മുതലായകാര്യങ്ങളില്‍ പുറം തിരിഞ്ഞ് നില്ക്കാന് പഞ്ചായത്ത് തയാറല്ല.മലിനീകരണവും പരിസ്ഥിതി ആഘാതവും കുറക്കുന്നതിന് ക്രഷറുകളുടെ ആധുനീക വത്കരണത്തിന് നിയമാനുസൃതമായനടപടികള് ആവശ്യമായിവന്നാല്‍ ഈ ഭരണ സമിതി അത് പരിഗണിക്കും.
എന്നാല്‍ നിലവിലുള്ളതില്കൂടുതലായി ഏതെങ്കിലും ഭൂമിയില്ക്വാറികളുടെ പ്രവര്‍ത്തനം അനുവദിക്കാന്‍ ഭരണസമിതി തയാറല്ലന്നും തൊഴിലാളികളുടെ താല്പര്യം കൂടി മുന്‍നിറുത്തിയാണ് ലൈസന്‍സ് പുതിക്കിനല്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ പറഞ്ഞു. വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.സി ജോസ്, പഞ്ചായത്തംഗങ്ങളായ മാത്തുക്കുട്ടി മുണ്ടപ്ലാക്കല്‍, ജോസ് തടത്തില്‍, ബേബി കൂടപ്പാട്ട്, സണ്ണിതോമസ് ഒറ്റപ്ലാക്കല്‍, മേരി റെജി കോട്ടയില്‍, പ്രിയകെ.ജോണ്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: