തളിപ്പറമ്പ്: പ്ലസ്വണ് ഇംപ്രൂവ്മെന്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ കേസില്‍ രണ്ടുപേരെ കൂടി തളിപ്പറമ്പ് പോലീസ് അറസ്റ്റുചെയ്തു. തളിപ്പറമ്പ് ഫാറൂഖ് നഗറിലെ കൂട്ടുക്കന്‍ ഹൗസില്‍ കെ.മുഹീദ് (18), കണ്ണൂര്‍ തയ്യിലെ ഫോട്ടോഗ്രാഫര്‍ കെ.വി.ജോസ് പ്രകാശ് (30) എന്നിവരാണ് പിടിയിലായത്. മുഹ്ദീനുവേണ്ടി പരീക്ഷയെഴുതാനെത്തിയ വെള്ളാവ് ദയാമന്സിലിലെ തുന്തക്കാച്ചി പുതിയപുരയില്‍ സൈനുല്‍ ആബിദിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളിപ്പോള്‍ റിമാന്റിലാണ്. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനിലെ പരീക്ഷാ കേന്ദ്രത്തിലാണ് ആള്‍മാറാട്ടം നടത്തിയത്. പരീക്ഷാ സൂപ്രണ്ടാണ് ആള്‍മാറാട്ടം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: