തൃശൂര്‍: അമല ആശുപത്രിയ്ക്ക് സമീപം ഇന്നോവ കാര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞ് കയറി മൂന്ന് പേര് മരിച്ചു. ഒന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.
അമല ആശുപത്രിക്കു തൊട്ടുമുന്പില് കുന്നംകുളം ഭാഗത്തേക്ക് പോകുന്ന ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്കാണ് ഇന്നോവ പാഞ്ഞുകയറിയത്. ചീരക്കുഴി സ്വദേശിയായ മണികണ്ഠന്, പറപ്പൂര് സ്വദേശികളായ മിഷേല്‍ ചാക്കോ, അരവിന്ദാക്ഷന് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒമ്പതു പേരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.
വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ബാസ് കാത്തിരിക്കുന്ന കേന്ദ്രമാണ് അമല ബസ് സ്റ്റോപ്പ.സമാനമായ അപകടങ്ങള്‍ ഇതിന് മുന്‍പും അമലയുടെ സമീപ പ്രദേശത്ത് നടന്നിട്ടുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
്
പ്രതികരിക്കാൻ ഇവിടെ എഴുതുക: