കോഴിക്കോട്: ഭഗവാനെന്തിനാണ് പാറാവ് എന്ന് ചോദിച്ച് ക്ഷേത്രങ്ങളെയും ക്ഷേത്രവിശ്വാസത്തെയും അധിക്ഷേപിച്ച സിപിഎം നേതൃത്വം ഇന്ന് ക്ഷേത്രങ്ങളെ കയ്യടക്കാന്‍ ശ്രമിക്കുകയാണെന്ന് കേസരി മുഖ്യപത്രാധിപരും ആര്‍എസ്എസ് സഹപ്രാന്തപ്രചാര്‍ പ്രമുഖുമായ ഡോ. എന്‍.ആര്. മധു പറഞ്ഞു. ഹിന്ദുഐക്യവേദി കോഴിക്കോട് പുതിയസ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച ക്ഷേത്രരക്ഷാധര്ണ്ണയില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്ഷേത്രവിശ്വാസത്തെ എതിര്‍ത്തിരുന്നവര്‍ ക്ഷേത്രങ്ങള്‍ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയായിരുന്നു. ഭൂപരിഷ്ക്കരണ നിയമം വഴി ക്ഷേത്ര സ്വത്തുക്കള്‍ മുഴുവന്‍ അന്യാധീനപ്പെടുത്താനാണ് ഇഎംഎസ് സര്‍ക്കാര്‍ ശ്രമിച്ചത്. നാശോന്മുഖമായി കിടന്ന ക്ഷേത്രങ്ങളെ പുനരുദ്ധരിച്ച് മഹാക്ഷേത്രങ്ങളാക്കി മാറ്റിയതിന് പിന്നില്‍ ആര്എഎസ്എസും മറ്റ് ഹൈന്ദവ സംഘടനകളും നടത്തിയ പരിശ്രമമാണ്. അദ്ദേഹം പറഞ്ഞു. കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമിതി അംഗം എം.ജി. രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി കെ. ഷൈനു ആമുഖപ്രഭാഷണം നടത്തി. ടി.പി. അനില്‍കുമാര്‍, ബിജു.പി. ദേവീദാസ് എന്നിവര്‍ സംസാരിച്ചു.
വടകര: ക്ഷേത്രഭരണം രാഷ്ട്രീയമുക്തമാക്കണമെന്നവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ക്ഷേത്ര രക്ഷാധര്ണ നടത്തി. വടകര പുതിയ ബസ്റ്റാന്റ് പരിസ്സരത്ത്നടന്ന ധര്‍ണയില്‍ രാജേഷ് പെരുമുണ്ടശ്ശേരി മുഖ്യപ്രഭാഷണം നടത്തി. എം.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. സുരേഷ് ആയഞ്ചേരി, സദാനന്ദന് കുറിഞ്ഞാലിയോട്, പി.എം. അശോകന് തുടങ്ങിയവര്‍ സംസാരിച്ചു. പി. ബാബു സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: