ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ ആശുപത്രി ഫാര്‍മസിയില്‍ ജീവക്കാരുടെ അഭാവം രോഗികളെ വലയ്ക്കുന്നു. പലപ്പോഴും സംഘര്‍ഷത്തിനും ഇത് വഴിയൊരുക്കുന്നു. ദിനം പ്രതി ആയിരത്തില്‍ അധികം രോഗികളാണ് ആശുപത്രി ഫാര്‍മസിയില്‍ മരുന്നിനായി എത്തുന്നത്.
എന്നാല്‍ രോഗികള്‍ക്ക് യഥാസമയം മരുന്നു നല്കാന് ജീവനക്കാര്‍ ഇല്ല. ആകെ ആറു ഫാര്‍മസിസ്റ്റുകളും അനുബന്ധ ട്രെയിനികളായി പതിനഞ്ചിലേറെ സ്റ്റാഫും ജീവനക്കാരും ഉണ്ടായിരുന്ന സ്ഥാനത്ത് നാല് ഫാര്മസിറ്റുകള് മാത്രമാണ് നിലവിലുള്ളത്. രാവിലെ എട്ടോടെ തുറക്കുന്ന ഫാര്‍മസിയില്‍ വൈകിട്ട് അഞ്ചു വരെ മൂന്ന് കൗണ്ടറുകളിലും നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്.
ക്യൂവില്‍ നിന്നവര്‍ കൗണ്ടറില്‍ ചെല്ലുമ്പോള്‍ മരുന്നുകള്‍ ലഭിക്കാത്തതും പ്രശ്നമാകുന്നു. ജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നും എത്തുന്ന രോഗികളാണ് മണിക്കൂറുകള്‍ വെയിലേറ്റ് മരുന്നിനായി ക്യൂ നില്‍ക്കേണ്ടി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: