കൊച്ചി: എഡിജിപി ടോമിന്.ജെ തച്ചങ്കരി 2003 മുതല്‍ 2007വരെ അനധികൃതമായി സ്വത്തു സമ്പാദിച്ചതിനു തെളിവുണ്ടെന്നും അന്വേഷിച്ച് വിജിലന്‍സ് നല്കിയ കുറ്റപത്രം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണെന്നും വിജിലസ് ഡിവൈഎസ്പി കെആര്‍ വേണുഗോപാലന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
അനധികൃത സ്വത്തു സമ്പാദിച്ചുവെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തച്ചങ്കരി നല്കിയ ഹര്‍ജിയിലാണിത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പെരുമാറ്റച്ചട്ടമനുസരിച്ച് തന്റെ ഭൂസ്വത്തു വിവരങ്ങള്‍ 2006 ല്‍ തച്ചങ്കരി ചീഫ് സെക്രട്ടറിക്ക് നല്‍കിയിട്ടില്ല. 2013 ജൂണ്‍ ഏഴിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് പ്രോസിക്യൂഷന് അനുമതി ലഭിച്ച ശേഷമാണ് കുറ്റപത്രം നല്‍കിയത്. അനധികൃത സ്വത്തു സമ്പാദനത്തിന് കേസെടുത്തതിനെത്തുടര്‍ന്ന് തച്ചങ്കരിയെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.
തച്ചങ്കരി 64,70,891 രൂപയുടെ അനധികൃത സ്വത്തു സമ്പാദിച്ചെന്നാണ് കുറ്റപത്രം. ചങ്ങനാശേരിയിലെ ഭൂമി വിറ്റതില്‍ 50 ലക്ഷം രൂപ ലഭിച്ചെന്ന് പറയുന്നെങ്കിലും സഹോദരന്മാര്ക്കു കൂടി അവകാശമുള്ള ഈ ഭൂമി വിറ്റതില്‍ 16.66 ലക്ഷമാണ് തന്റെ വിഹിതമായി ആദാര നികുതി വകുപ്പിനെ അറിയിച്ചത്. അമ്മയില്‍ നിന്ന് പലപ്പോഴായി 27.32 ലക്ഷം രൂപ ലഭിച്ചിട്ടുണ്ടെന്ന് പറയുന്നെങ്കിലും രേഖകളോ തെളിവുകളോ ഇല്ല. സഹോദരിയില്‍ നിന്നും 2,35,174 രൂപ ലഭിച്ചതായി പറയുന്നു. സ്വത്തു വിവരങ്ങളുടെ സ്റ്റേറ്റ്മെന്റില്‍ ഇതുള്‍പ്പെടുത്തിയിട്ടില്ല. ജീവിതച്ചെലവുകള്‍ വഹിച്ചത് ഭാര്യയാണെന്നും ശമ്പളത്തില്‍ നിന്ന് തുക ചെലവിടേണ്ടി വന്നില്ലെന്നും വിശദീകരിച്ചിട്ടുണ്ട്.
ഉയര്‍ന്ന ശമ്പളം പറ്റുന്ന ഉന്നത റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന് ജീവിതച്ചെലവിനുള്ള പണം ഭാര്യയില്‍ നിന്നു കൈപ്പറ്റിയെന്ന വിശദീകരണം ശരിയല്ല-വിജിലന്‍സ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: