ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ പാക്ക് സൈന്യം പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഈ മേഖലയിലെ ജനങ്ങളെ കൂട്ടമായി ഉള്‍ഭാഗങ്ങളിലേക്ക് മാറ്റുന്നുമുണ്ട്. പാക്കധിനിവേശ കശ്മീര്‍, ജമ്മുകശ്മീരിലെ അതിര്‍ത്തി തുടങ്ങിയ സ്ഥലങ്ങളില്‍ എല്ലാം നിയന്ത്രണരേഖയ്ക്കടുത്ത് വലിയ സൈനിക നീക്കങ്ങളാണ് നടത്തുന്നത്.
ഭാരതം അതിര്‍ത്തി മേഖലകളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഭാരതം ജമ്മുവിനോടു ചേര്‍ന്ന് പാക്കധിനിവേശ കശ്മീരിലെ ഭീകരരുടെ താവളങ്ങള്‍ (ലോഞ്ചിങ് പാഡുകള്‍) വീണ്ടും ആക്രമിക്കുമെന്നാണ് ആശങ്കയുള്ളത്.
അതേസമയം ജിഹാദികള്‍ നിയന്ത്രണരേഖയ്ക്കടുത്തേക്ക് വന്നുകൊണ്ടിരിക്കുകയുമാണ്. ഭാരതത്തിലേക്ക് നുഴഞ്ഞുകയറ്റമാണ് അവരുടെ ലക്ഷ്യം.
ഭാരതത്തിന്റെ തിരിച്ചടിക്ക് ഭീകരരിലൂടെ മറുപടി നല്‍കാനാണ് അ വരുടെ നീക്കം. അതിര്‍ത്തിയില്‍ ധാരാളം താത്കാലിക ഭീകരതാവളങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: