തിരുവനന്തപുരം: കണ്ണമ്മൂലയിലെ വിഷ്ണുവിന്റെ കൊലപാതകം ഗുണ്ടാകുടിപ്പകയുടെ ഭാഗമാണെന്ന് വരുത്തി തീര്‍ത്ത് സിപിഎമ്മിനെ രക്ഷിക്കാന്‍ നീക്കം. പട്ടികജാതിക്കാരനും വിദ്യാര്‍ത്ഥിയുമായ വിഷ്ണുവിനെ കൊന്നത് രാഷ്ടീയ ഗൂഢാലോചനയെ തു
ടര്‍ന്നാണെന്ന് പകല്‍ പോലെ വ്യക്തമാണ്. കമ്മ്യൂണിസ്റ്റ് കോട്ടയായിരുന്ന കോളനിയില്‍ നിന്ന് വിഷ്ണുവിന്റെ കുടുംബം ബിജെപിയില്‍ പോയതാണ് കാരണം. വിഷ്ണു യുവമോര്‍ച്ചയുടെയും അമ്മ ബിന്ദു, മഹിളാമോര്‍ച്ചയുടെയും ഭാരവാഹിത്വം ഏറ്റെടുക്കുകയും സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തതോടെ കോളനിയില്‍ നിന്ന് നിരവധിപേര്‍ ബിജെപിയോട് ആഭിമുഖ്യം പുലര്‍ത്തി.
യുവമോര്‍ച്ചയില്‍ പ്രവര്‍ത്തിക്കരുതെന്ന് വിഷ്ണുവിനെ പലതവണ സിപിഎം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും താക്കീത് ചെയ്തിരുന്നതുമാണ്. അനുസരിക്കാതിരുന്നതിന് അറ്റ കൈ എന്ന
നിലയിലാണ് അറുകൊല. വീട്ടില്‍ കയറി അമ്മയുടെ മുന്നിലിട്ട് വിഷ്ണുവിനെ വെട്ടി നുറുക്കിയതില്‍ പാര്‍ട്ടിക്കെതിരെ വികാരം ഉണ്ടാകാതിരിക്കാനാണ് ഗുണ്ടാ ആക്രമണം എന്ന പ്രചാരണം. കൊലപാതകം നടന്ന് മിനിറ്റിനുള്ളില്‍ കൈരളി ചാനലാണ് ഗുണ്ടാ ആക്രമണമെന്ന് വാര്‍ത്ത നല്‍കിയത്. ഇതിന് ചുവടുപിടിച്ച് മറ്റ് ചില മാധ്യമങ്ങളും ഇതേ രീതിയില്‍ വാര്‍ത്ത നല്കി.
ഒരു പെറ്റികേസില്‍ പോലും പ്രതിയല്ലാത്ത ആളാണ് വിഷ്ണു. പോലീസും അത് സ്ഥിരീകരിച്ചിട്ടുണ്ട്. വിഷ്ണു എന്ന മറ്റൊരു ഗുണ്ടയെ ലക്ഷ്യം വച്ച് ആളുമാറി കൊന്നതെന്നതാണ് പുതിയ പ്രചാരണം. മരിച്ച വിഷ്ണു ഗുണ്ടയല്ലെങ്കിലും കൊന്നവര്‍ വെറും ഗുണ്ടകള്‍ മാത്രമെന്ന് സ്ഥാപിക്കുകയാണ് ലക്ഷ്യം. കൊലപാതകം ഗുണ്ടാപകയുടെ ഭാഗമെന്ന പ്രചാരണം അപലപനീയമാണെന്ന് ഒ. രാജഗോപാല്‍ എംഎ
ല്‍എ കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥിയായ വിഷ്ണുവിന്റെ പേരില്‍ പെറ്റിക്കേസ് പോലും ഇല്ലെന്ന കാര്യം പോലീസിന് അറിവുള്ളതാണ്. എന്നിട്ടും ഏതോ കൊലപാതകത്തിനുള്ള പകരം വീട്ടലാണ് വിഷ്ണുവിന്റെ കൊലയ്ക്ക് കാരണമെന്ന പോലീസ് ഭാഷ്യം സിപിഎമ്മിനെ പ്രീണിപ്പിക്കാനാണ്. വിഷ്ണുവിന്റെ അമ്മയായ ബിന്ദുവിനെയും ബന്ധുവായ ലൈലയെയും വീടുകയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് അവര്‍ ഏത് കൊലക്കേസിലെ പ്രതികളായതു കൊണ്ടാണെന്ന് പോലീസ് പറയണം. പോലീസ് കസ്റ്റഡിയിലുള്ള ഗുണ്ടാ സംഘ തലവന്‍ അറിയപ്പെടുന്ന സിഐടിയു പ്രവര്‍ത്തകനാണ്. മറ്റ് പ്രതികള്‍ക്കും സിപിഎം ബന്ധമുണ്ട്. ഇത് നാട്ടുകാര്‍ക്കെല്ലാം അറിവുള്ള കാര്യമായിട്ടും പോലീസ് കള്ളക്കഥ ചമയ്ക്കുന്നത് ഉന്നത ഇടപെടല്‍ കൊണ്ടാണ്. സിപിഎം നേതൃത്വത്തിന്റെ ആജ്ഞാനുവര്ത്തികളാകാനല്ല സര്‍ക്കാര്‍ ശമ്പളം തരുന്നതെന്ന് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കണം. യാതൊരു പ്രകോപനവുമില്ലാതെ നിരാലംബരായ സ്ത്രീകളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും യുവാവിനെ കൊലപ്പെടുത്തുകയും ചെയ്ത പ്രതികള്‍ എത്ര ഉന്നത ബന്ധമുള്ളവരായാലും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരാന്‍ തയ്യാറാകണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: