ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റത്തിനിടെ സൈന്യം വധിച്ച ഭീകരരുടെ പാക് ബന്ധത്തിന് തെളിവ്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളിലും മറ്റ് വസ്തുക്കളിലും പാക് മുദ്ര കണ്ടെത്തിയതായി സൈന്യം വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നൗഗാം സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചത്.
ഗ്രനേഡുകളിലും മരുന്നുകളിലും പാക് നിര്‍മ്മിത മുദ്രകള്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഫോടക വസ്തുക്കളും പെട്രോളിയം ജെല്ലി ബോട്ടിലുകളും പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ മാസം പൂഞ്ചിലും ഉറിയിലും നടന്ന ഭീകരാക്രമണങ്ങളില്‍ ഇതേ തരത്തിലുള്ള സ്ഫോടക വസ്തുക്കളാണ് ഉപയോഗിച്ചത്. പരമാവധി നഷ്ടമുണ്ടാക്കാനാണ് പാക്കിസ്ഥാന് ഭീകരരെ പരിശീലിപ്പിക്കുന്നതെന്ന് സൈന്യം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: