ന്യൂദല്‍ഹി/ ഇസ്ലമാബാദ്: ബലൂചിസ്ഥാനില്‍ സായുധ പ്രക്ഷോഭം ശക്തമാകുന്നതിന്റെ സൂചനകള്‍ നല്കി, മാര്‍ച്ചില്‍ റാവല്‍പിണ്ടിയില്‍ നടന്ന ട്രെയിന്‍ സ്ഫോടനം തങ്ങളാണ് ചെയ്തതെന്ന് ബലൂച് സ്വാതന്ത്ര്യപ്രക്ഷോഭകര്.
ജാഫര്‍ എക്സ്പ്രസിലെ സ്ഫോടനമാണ് ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞുകാലത്ത് പരമാവധി ആയുധ ശേഖരണം നടത്തി അടുത്ത വര്‍ഷത്തോടെ പാക്കിസ്ഥാന് സൈന്യത്തിനെതിരെ സായുധ യുദ്ധത്തിനുള്ള ഒരുക്കമാണ് സംഘടനകള്‍ നടത്തുന്നതെന്നാണ് സൂചന.
ബലൂചിസ്ഥാന്‍ വിദേശ ശക്തികളില്‍നിന്നും സ്വാതന്ത്ര്യം നേടുംവരെ സായുധ സമരവും ആക്രമണങ്ങളും തുടരുമെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി വക്താവ് ജീയന്ത് ബലൂച് പറഞ്ഞു. പാക്കിസ്ഥാന്റെ അധിനിവേശത്തിനെതിരായി പതിറ്റാണ്ടുകളായി തുടരുന്ന പോരാട്ടം അതിന്റെ മറ്റൊരു ഘട്ടത്തിലെത്തിയിരിക്കുകയാണ്. പാക് സൈന്യത്തിനെതിരെ ഗറില്ലാ യുദ്ധമുറകള്‍ സ്വീകരിക്കുമെന്നും ബലൂച്ച് ലിബറേഷന്‍ ആര്‍മി വക്താവ് പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: