ടെഹ്റാന്: ഇറാനിലെ കല്ലെറിഞ്ഞുകൊല്ലുന്ന ശിക്ഷയ്ക്ക് എതിരെ പുസ്തകം രചിച്ച എഴുത്തുകാരിക്ക് ആറു വര്‍ഷം തടവ്, അതും പുസ്തകം പ്രസിദ്ധീകരിക്കും മുന്‍പ്. ഗോള്രോഖ് ഇബ്രാഹിമി ഇറായീക്കാണ് തടവ്. ഇവരുടെ ഭര്‍ത്താവ് അറാഷ് സദേഗി 19 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്.
ബുധനാഴ്ച അവരുടെ ഭര്‍ത്താവിനെ അടച്ചിരിക്കുന്ന ടെഹ്റാനിലെ എവിന്‍ ജയിലില്‍ എത്താന്‍ ചൊവ്വാഴച രാത്രിയിലാണ് ജഡ്ജിമാര്‍ ഗോള്രോഖിനെ ഫോണില്‍ വിളിച്ചു പറഞ്ഞത്. അവിടെ എത്തിയപ്പോള്‍ പിടിച്ച് ജയിലില്‍ ഇടുകയായിരുന്നു. ഇസ്ളാമിക നിയമങ്ങളെ ചോദ്യംചെയ്തതിന് അഞ്ചു വര്‍ഷവും സര്‍ക്കാരിനെതിരെ പ്രചാരണം നടത്തിയതിന് ഒരു വര്‍ഷവുമാണ് തടവ്.
കല്ലെറിഞ്ഞു കൊല്ലുന്ന പ്രാകൃതമായ ശിക്ഷാ രീതിക്കെതിരെ നോവല്‍ എഴുതിയതാണ് കാരണം. അവിഹിത ബന്ധം പുലര്‍ത്തുന്ന യുവതികളെയാണ് ഇങ്ങനെ വധിക്കുന്നത്. നോവല്‍ ഇനിയും പ്രസിദ്ധീകരിച്ചിട്ടുമില്ല. 2014ല്‍ ഗോള്രോഖയുടെ ഭര്‍ത്താവിന്റെ വസതി അധികൃതര്‍ റെയ്ഡ് ചെയ്തിരുന്നു. അന്ന് പിടിച്ചെടുത്തതാണ് നോവലിന്റെ കൈയെഴുത്ത് പ്രതി.
നിയമ ഉദ്യോഗസ്ഥര്‍ ഗോള്രോഖയ്ക്ക് രേഖാമൂലമുള്ള സമന്‍സ് പോലും അയച്ചിട്ടില്ല.പ്രസിദ്ധീകരിക്കുകപോലും ചെയ്യാത്ത നോവലിന്റെ പേരിലാണ് അറസ്റ്റും തടവുമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിലെ ഫിലിപ്പ് ലൂതര്‍ പറയുന്നു. എഴുത്തുകാരെ ജയിലില്‍ അടക്കുന്നതിനു പകരം ഇത്തരം ശിക്ഷാരീതികള്‍ അവസാനിപ്പിക്കുകയാണ് ഇറാന് ചെയ്യേണ്ടതെന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നത്.
അറാഷ് സദേഗി
26 വയസുള്ള തത്വചിന്തക വിദ്യാര്‍ഥി. പഠിച്ചത് ടെഹ്റാനിലെ അള്ളാമെ തബാതബാ സര്‍വ്വകലാശാലയില്‍.സാമൂഹ്യ പ്രവര്‍ത്തകനാണ്. സര്‍ക്കാരിനെതിരെ പ്രതികരിച്ചതിന് 19 വര്‍ഷം തടവ് വിധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: