കുമളി: പെരിയാര്‍ വന്യ ജീവി സാങ്കേതത്തിന് ഇനി പരിശീലനം സിദ്ധിച്ച നായയുടെ കാവലും വനം വകുപ്പ് ജീവനക്കാരോടൊപ്പം, കുറ്റ കൃത്യങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം നേടിയ നായുടെ സേവനം കൂടി വനംവകുപ്പ് ഉപയോഗപ്പെടുത്തുന്നു. മണംപിടിച്ചു കുറ്റവാളികളെ കണ്ടെത്താന്‍ വേണ്ടിയാണ് ഇതിന്റെ സേവനം ഉപയോഗപ്പെടുത്തുക. മധ്യപ്രദേശിലെ ബിഎസ്എഫ് ക്യാമ്പില്‍ ഒന്‍പതു മാസക്കാലം അതിവിദഗ്ദ്ധ പരിശീലനത്തിന് ശേഷം അടുത്ത വാരത്തോടെ നായ തേക്കടിയില്‍ എത്തും. ഒരു ഫോറസ്റ് ഉദ്യോഗസ്ഥനും, വനവാസി വിഭാഗത്തില്‍ പെടുന്ന മറ്റൊരു വനംവകുപ്പ് ജീവനക്കാരനും ഈ നായയുടെ പരിപാലനത്തിനായി പരിശീലനം നേടിയിട്ടുണ്ട്. വനം വകുപ്പ് തന്നെ വിലയ്ക്ക് വാങ്ങി വിദഗ്ദ്ധ പരിശീലനത്തിനായി ക്യാമ്പിലേക്ക് അയച്ചതാണ് ഈ നായ. ആധുനിക സൗകര്യങ്ങളുള്ള ഒരു വീട് തന്നെ ഇതിനായി വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. തേക്കടിയോടൊപ്പം മറയൂരിലും സമാനമായ മറ്റൊരു നായുടെ സേവനം വനംവകുപ്പ് പ്രയോജനപെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: