ന്യൂദല്‍ഹി: ഭീകരാക്രമണത്തിന്റെ പേരില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട പാക്കിസ്ഥാന് ഭാരതത്തിനെതിരെ പുതിയ തന്ത്രം പയറ്റുന്നു. സാംസ്ക്കാരികമായി തിരിച്ചടി നല്‍കാനാണ് പുതിയ നീക്കം നടത്തുന്നത്.
അതിന്റെ ഭാഗമായി, 4500 വര്‍ഷത്തിലേറെ പഴക്കമുള്ള, മൊഹന്‍ജദാരോ കാലത്തെ നൃത്തക്കാരിയുടെ വെങ്കല പ്രതിമ മടക്കി നല്‍കണമെന്ന് പാക്കിസ്ഥാന് ആവശ്യപ്പെട്ടു.
1926ലാണ് ഇപ്പോള്‍ പാക്കിസ്ഥാനിലായ സിന്ധില്‍ നിന്നും പത്തര സെന്റീമീറ്റര്‍ ഉയരമുള്ള പ്രതിമ കണ്ടെത്തിയത്. അത് ന്യൂദല്‍ഹിയിലെ ദേശീയ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇത് പാക്കിസ്ഥാന് തിരികെ നല്‍കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: