ലഖ്നൗ: ഭീകരരുടെ ഭീഷണി കണക്കിലെടുത്ത് താജ്മഹലിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. 36 കമാന്‍ഡോമാരെ അധികമായി നിയോഗിച്ചതായും അധികൃതര്‍ പറഞ്ഞു.
യുപിയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ വിദേശികള്‍ വരുന്ന സ്ഥലമാണ് താജ്മഹല്‍. ഇവിടം കാക്കുന്ന സിഐഎസ്എഫിനും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ദുര്‍ഗാപൂജ, ദസ്ര, മുഹറം എന്നിവ ഒന്നിച്ചുവരുന്നതിനാല്‍ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലും വലിയ തിരക്കാണ്. ഈ അവസരം ഭീകരര്‍ മുതലെടുത്ത് ഭീകരാക്രമണം അഴിച്ചുവിടുമെന്നാണ് ആശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: