ബംഗളൂരു: കര്‍ണാടകയില്‍ വഖബ് ബോര്‍ഡിന്റെ കീഴിലുളള ഭൂമി മറിച്ചുവിറ്റതില്‍ രണ്ടു ലക്ഷം കോടി രൂപയുടെ അഴിമതി നടന്നതായി റിപ്പോര്‍ട്ട്. സംസ്ഥാന ന്യുനപക്ഷ കമ്മിഷന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന അഴിമതിക്കഥ പുറത്തുവന്നത്.
ഉന്നത രാഷ്ട്രീയ നേതാക്കള്‍, വഖബ് ബോര്‍ഡ് അംഗങ്ങള്‍, ഭൂമാഫിയകള്‍, ഇടനിലക്കാര്‍ തുടങ്ങിയ നിരവധി പേര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 38 കോണ്‍ഗ്രസ് നേതാക്കളുടെ പേരും റിപ്പോര്‍ട്ടിലുണ്ട്.
കര്‍ണാടക ന്യൂനപക്ഷ കമ്മിഷന് അന്‍വര്‍ മണിപ്പാടിയാണ് അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്. 7,500 പേജുളള റിപ്പോര്‍ട്ട് തിങ്കളാഴ്ച മുഖ്യമന്ത്രി സദാനന്ദ ഗൗഡയ്ക്കു സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് ഉടന്‍ നിയമസഭയില്‍ വയ്ക്കും. 11 വര്‍ഷത്തിനിടെ നടന്ന ഭൂമി കൈമാറ്റങ്ങളാണു റിപ്പോര്‍ട്ടിലുളളത്.
വഖബ് ബോര്‍ഡിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത 54,000 ഏക്കര്‍ ഭൂമിയില്‍ 22,000 മുതല്‍ 27,000 ഏക്കര്‍ വരെ മറിച്ചുവിറ്റതായി തെളിഞ്ഞിട്ടുണ്ടെന്ന് അന്‍വര്‍ മണിപ്പാടി പറഞ്ഞു. അഴിമതിയില്‍ 85 ശതമാനവും ബംഗളൂരു ഉള്‍പ്പെടെയുളള നഗരങ്ങളിലാണു നന്നത്.
അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നു സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: