പനജി: സുഗന്ധ ഗവേഷകയും വ്യാപാരിയുമായ മോണിക്ക ഗുര്ധെയുടെ കൊലപാതകിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍. പഞ്ചാബ് സ്വദേശിയായ രാജ്കുമാര് സിങ്ങിനെ കര്‍ണ്ണാടകയില്‍ നിന്നാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മറ്റുപ്രതികളേയും പോലീസ് തിരിച്ചറിഞ്ഞതായി സൂചന.
കൊല നടന്ന സ്ഥലത്തിന് മൂന്നു കിലോമീറ്റര്‍ അകലെയുള്ള പോര്‍വോറിമിലെ എടിഎമ്മിലെ സിസിടിവിയില്‍ നിന്നാണ് ഇവരുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്. മോണിക്കയുടെ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. അതേ കാര്‍ഡ് ഉപയോഗിച്ച് ഇവര്‍ ബെംഗളൂരുവില്‍ നിന്ന് പണം പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ പോലീസ് ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
വ്യാഴാഴ്ച രാത്രിയിലാണ് 39 വയസുള്ള മോണിക്കയെ ഫ്ളാറ്റില്‍ വച്ച് കൊന്നത്. കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ അവരുടെ നഗ്ന മൃതദേഹമാണ് കണ്ടെത്തിയത്. അവരെ ക്രൂരമായ മാനഭംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് സൂചന. ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ലൈംഗിക പീഡനം നടന്നിട്ടുണ്ടോയെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സ്വകാര്യ ഭാഗങ്ങളില്‍ പരിക്കുകളുണ്ട്. വായും മൂക്കും പൊത്തിപ്പിടിച്ചാണ് കൊന്നത്. പരിചയമുള്ളവരാകും പിന്നിലെന്നാണ് പോലീസിന്റെ അനുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: