ഇപി ജയരാജനുപുറമേ ജയരാജത്രയത്തിലെ എം.വി ജയരാജനും വിവാദത്തില്‍. ഒറ്റപ്പാലത്ത് വെള്ളിയാഴ്ച നടന്ന പാര്ട്ടിപ്പരിപാടിയിലെ പ്രസംഗമാണ് വിവാദമായത്.
ദേശാഭിമാനികളായ സൈനികരെ അവഹേളിച്ചായിരുന്നു പ്രസംഗം. ഉറിയില്‍ ഭീകരാക്രമണം നടന്നത് ഭാരതത്തിലെ സൈനികര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ്, അക്കാര്യം ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി, ഇത് മോദിക്കറിയാം എന്നൊക്കെയാണ് എംവി ജയരാജന് തട്ടിവിട്ടത്.
ഒരു സൈനികനും ഉറിയില്‍ ഭീകരരെ സഹായിച്ചതായി റിപ്പോര്‍ട്ടില്ല. രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുമില്ല. ഭീകരരെ ചെറുക്കാനും രാജ്യത്തെ രക്ഷിക്കാനും സൈനികര്‍ ജീവന്‍പോലും ബലിയര്‍പ്പിച്ച് പോരാടുമ്പോഴാണ് സൈന്യത്തെ മൊത്തം അവഹേളിച്ച് സിപിഎം നേതാവിന്റെ പ്രസംഗം.
തിരിച്ചടി നടന്ന സമയത്ത് സിപിഎം ദേശീയ നേതൃത്വം തന്നെ പാക്കനുകൂല നിലപാട് എടുത്തത് വിവാദമായിരുന്നു. അതിനു പിന്നാലെയാണ് സൈന്യത്തെ ചാരന്മാരായി മുദ്രകുത്തിയുള്ള പ്രസംഗം. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ സൈന്യത്തെ അവഹേളിച്ചത് വലിയ വിവാദമായിരുന്നു. ഇത് ചോദ്യംചെയ്ത് രാഹുലിനെതിരെ കേസും നല്‍കിയിട്ടുണ്ട്.
സൈനികരെ അവഹേളിക്കുന്ന ജയരാജന്റെ പ്രസംഗം സൈനികരിലും വിമുക്ത ഭടന്മാരിലും കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: