ബന്ധുക്കളുടെ നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനുമായി കണ്ണൂരിലെ സിപിഎം നേതാക്കള്‍ ആരുടെയും കാലു പിടിക്കും; വര്‍ഗ ശത്രുവിന്റേത് പോലും. കാലങ്ങളായി പാര്‍ട്ടി പ്രവര്‍ത്തകരെയും രക്തസാക്ഷികളെയും സ്വന്തക്കാര്‍ക്കുവേണ്ടി വഞ്ചിക്കുന്ന നേതാക്കളുടെ കപടത സിപിഎമ്മിന്റെ ആദ്യകാല നേതാവായ ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ തന്റെ ‘ഒളിക്യാമറകള്‍ പറയാത്തത്’ എന്ന പുസ്തകത്തില്‍ തുറന്നുകാട്ടുന്നു.
ഇ. പി. ജയരാജന് മാത്രമല്ല, മറ്റു ജയരാജന്മാരും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. കൂത്തുപറമ്പില്‍ അഞ്ചു ഡിവൈഎഫ്ഐക്കാരെ വെടിവെച്ച് കൊന്നെന്ന് ആരോപിച്ച് എം.വി.രാഘവനെതിരെ സംസ്ഥാനമെമ്പാടും സിപിഎം പ്രക്ഷോഭങ്ങള്‍ നടത്തുമ്പോള്‍ സ്വന്തം ഭാര്യക്ക് ജോലിക്കയറ്റം സംഘടിപ്പിക്കാന്‍ സഹകരണ മന്ത്രിയായിരുന്ന രാഘവനെ വീട്ടില്‍ പോയി കണ്ട് പി. ജയരാജന് കാലുപിടിച്ച വിവരമാണ് കുഞ്ഞനന്തന് നായര്‍ വെളിപ്പെടുത്തുന്നത്.
കൂത്തുപറമ്പ് റൂറല്‍ സഹകരണബാങ്കില്‍ ജോലി ചെയ്യുന്ന ജയരാജന്റെ ഭാര്യ യമുനയ്ക്ക് ബ്രാഞ്ച് മാനേജരായി സ്ഥാനക്കയറ്റം ലഭിക്കണമെങ്കില്‍ ബാങ്കിന് ഒരു ശാഖകൂടി പുതുതായി തുടങ്ങണം. ഇതിന് അനുമതി വാങ്ങാനാണ് ജയരാജന് മന്ത്രി എം. വി. രാഘവന്റെ വീട്ടില്‍ പോയി അഭ്യര്‍ത്ഥിച്ചത്. രാഘവനാകട്ടെ കാര്യം സാധിച്ചുകൊടുക്കുകയും ചെയ്തു. സ്വന്തം ഭാര്യയുടെ സ്ഥാനക്കയറ്റത്തിനായി വര്‍ഗശത്രുവിന്റെ കാലില്‍ ജയരാജന് കുമ്പിടാം. കൂത്തുപറമ്പില്‍ അഞ്ചു സഖാക്കളെ കൊലയ്ക്ക് കൊടുത്ത സമരത്തിന് നേതൃത്വം നല്‍കിയത് ടൗണ്‍ഹാളിന് പുറത്ത് പി. ജയരാജനും, അകത്ത് എം.വി. ജയരാജനുമായിരുന്നു.
ഇതില്‍ ഒരു ജയരാജന് വീട് നിര്‍മ്മിച്ച് നല്‍കിയത് പാര്‍ട്ടി അധികാരത്തിലിരുന്നപ്പോള്‍ നിരവധി നിര്‍മ്മാണ കരാറുകള്‍ ലഭിച്ച പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയായിരുന്നുവെന്നും കുഞ്ഞനന്തന് നായര്‍ വെളിപ്പെടുത്തുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ ആദ്യ അഡ്മിനിസ്ട്രേറ്ററായി കോടിയേരി ബാലകൃഷ്ണന്റെ അളിയനെ നിയമിച്ചതും, പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് കോയമ്പത്തൂര്‍ അമൃതാ എന്‍ജിനീയറിങ് കോളേജില്‍ കുത്തക മുതലാളിയായ ക്യാപ്റ്റന്‍ കൃഷ്ണന് നായരുടെ ശുപാര്‍ശയില്‍ പ്രവേശനം ലഭിച്ചതുമൊക്കെ ഈ പുസ്തകത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നു. കണ്ണൂരിലെ സിപിഎം നേതാക്കളുടെ ഇരട്ടത്താപ്പും വഞ്ചനയും ഒക്കെ ഇപ്പോള്‍ പഴയതുപോലെ മൂടിവെയ്ക്കാന്‍ കഴിയുന്നില്ല, കാരണം വിഭാഗീയത ശക്തമാണെന്നതു തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: