വിളപ്പില്‍: നേമം ബ്ലോക്ക് പഞ്ചായത്തില്‍ വിഷരഹിത പഴം, പച്ചക്കറികളുടെ സംഭരണ വിതരണ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ച് ആറുമാസം തികയ്ക്കും മുന്‍പ് താഴുവീണു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ബ്ലോക്ക് ആസ്ഥാനത്ത് ആര്‍ഭാടപൂര്‍വം ഉദ്ഘാടനം ചെയ്ത പച്ചക്കറി വിപണിയാണ് മൂന്നുമാസം മുന്‍പ് പൂട്ടിയത്.
സംസ്ഥാന ഗ്രാമ വികസന വകുപ്പിന്റെ പഴം പച്ചക്കറി വികസന പദ്ധതിയായ ഹാഡയുടെ ഭാഗമായാണ് ഇവിടെ വിപണന കേന്ദ്രം സ്ഥാപിച്ചത്. നേമം ബ്ലോക്കിന് കീഴിലെ കര്‍ഷകരുടെ കൂട്ടായ്മ വിളയിച്ചെടുക്കുന്ന ജൈവ ഉത്പന്നങ്ങള്‍ക്ക് ഒരു വിപണിയെന്നതായിരുന്നു പ്രഖ്യാപനം. ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷം രൂപയാണ് വിപണന കേന്ദ്രത്തിന് മൂലധനമായി നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് നല്കിയ ഈ പണം വെള്ളത്തിലായി.
ഓണക്കാലത്തു പോലും വിപണിയില്‍ പച്ചക്കറി എത്തിക്കാനാവാതെയാണ് കേന്ദ്രത്തിന്റെ ഷട്ടര്‍ വീണത്. കര്‍ഷകര്‍ക്ക് കൃത്യമായി വില നല്‍കാതായതോടെ വിപണിക്ക് പച്ചക്കറികള്‍ കിട്ടാതായി. വിപണി തുറന്നപ്പോള്‍ കാണിച്ച ആവേശം പിന്നിട് പഞ്ചായത്തധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതും ഹാഡ പദ്ധതിക്ക് തിരിച്ചടിയായി. പൊതുവിപണിയെക്കാള്‍ വിലക്കൂടുതലും സാധനങ്ങളുടെ ദൗര്‍ലഭ്യവും കാരണം ഉപഭോക്താക്കളുടെ വരവും നിലച്ചു. ലക്ഷങ്ങള്‍ ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ വിപണന കേന്ദ്രത്തിനായി നിര്‍മ്മിച്ച കെട്ടിടം ആര്‍ക്കും പ്രയോജനമില്ലാതെ ഇപ്പോള്‍ അടഞ്ഞുകിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: